ചോലമാട്, (വെള്ളാര്) പ്രകൃതി ഭംഗിയുടെ സിരാകേന്ദ്രം. ചാത്തനും കുറുഞ്ഞിയും പോക്കരും ബീപാത്തുവും ഒന്നിച്ചു വസിക്കുന്ന മത മൈത്രിയുടെ നാട്. കരിപ്പൂര് എയര്പോര്ട്ടില് നിന്ന് രണ്ടര കീലോമീറ്റര് മാത്രം. ജനാധിപത്യത്തിലൂടെ ഭരണസിരാകേന്ദ്രം അലങ്കരിച്ചവരും മാഷന്മാരും, ചിന്തകന്മാരും, ചിത്രകാരന്മാരും, ചരിത്രകാരന്മാരും, എഴുത്തുകാരും, പണ്ഡിതന്മാരും പിറന്നു വീണ മണ്ണ്. വിശ്വ വ്യാഖ്യാധനായ ചരിത്രകാരനും എഴുത്തുകാരനുമായ കരീമാക്കയുടെ വാസ സ്ഥലം തൊട്ടടുത്ത്. മബുറം തങ്ങളുടെ പാത സ്പര്ശമേറ്റ നാട്. മാമുകാക്കയുടെയും, ബാപ്പുട്ടിന്റെയും രാഷ്ടീയ വെടിപ്പറച്ചിലുകളുടെ സംഗമ വേദി. കുന്നും, മലയും, ക്വാറിയും, എല്ലാം ഒരു കുടക്കീഴില്.
എയര്പോര്ട്ടിലും വിദേശത്തും ജോലിയെടുക്കുന്നവേരേറെയും. ചരിത്രത്തിന്റെ പിന് താളുകളില് കാണുന്ന കൊടക്കല്ല് സ്ഥിതി ചെയ്യുന്നത് ഇവിടെയായത് കൊണ്ട് തന്നെ ചരിത്രത്തിന്റെ ശേഷിപ്പുകള് ഇവിടെത്തെ കാലത്തെ തെളിയിക്കുന്നു.
ആനയുടെ മോഡലിലുള്ള ആനപ്പാറയും, കടലിന്റെ പൊക്കിള് എന്നറിയപ്പെടുന്ന പുതുക്കുളവും. എയര്പോര്ട്ട് കാണുന്ന പാലപ്പറന്പും, അതിനെ ചുറ്റിയുള്ള നാല് കുന്നുകളും സംഗമക്കുന്ന നാട്. പള്ളിക്കല്, കൊണ്ടോട്ടി എന്നീ മൂന്ന് പഞ്ചയാത്തുകളിലൂടെ കടന്നു പോകുന്നു. മുന്പേ പോയവര് അലങ്കരിച്ച അതേ സംസ്കാരം പിന്തുടരുന്നവര്. ജോലിയില്ലാതെ അലഞ്ഞുനടക്കുന്നവര് വിരളം. വിദ്യാഭ്യാസപരമായി 85% പ്രാധമിക വിദ്യാഭാസം കിട്ടിയവര്. മുസ്ലിം സമുദായം പിന്തുടരുന്നവര് ഭൂരിഭാഗം പേരും.
ഒത്തൊരുമയുടെ പര്യായമായിരുന്നു ആദ്യകാലത്തെ ചോലമാട് പള്ളിനിര്മ്മാണം. എല്ലാ എതിര്പ്പുകളേയും മറികടന്ന് ഒത്തൊരുമിച്ച് നമുക്ക് ഒരു പള്ളി എന്ന സ്വപ്നം പൂവണിഞ്ഞത്, .കോടതിയുടെ സ്റ്റേ അവഗണിച്ച് ഒഴിവുളള ദിവസമായ പെസഹ വ്യാഴവും ദ:ഖവെള്ളിയും അതിന് തെരെഞ്ഞടുത്തു..അങ്ങിനെ നാട്ടിലെ പ്രഗതഭരായ ആശാരിമാരെയും തേപ്പു പണിക്കാരെയും സംഘടിപ്പിച്ച് വെറും രണ്ട് ദിവസം കൊണ്ട് പള്ളിയുടെ കിളിവാതിലിലൂടെ ആദ്യ ബാങ്കൊലി (അല്ലാഹു അക്ബര്, അല്ലാഹു അക്ബര്.....) തുടക്കമിട്ട് ആദ്യ ജുമുഅ നിര് വ്വഹിച്ചു. ഈ പള്ളിയുടെ വരവോടു കൂടി ചൊലമാടിന്റെ മുഖച്ചായ തന്നെ മാറി. ചോലമാട് വികസിക്കുന്നതോടപ്പം ജനങ്ങളുടെ മാനസിക ശാരീരിക വികാസം, സമൂഹത്തില് കലയുടെയും, വിജ്ഞാനത്തിന്റെയും, സ്പോര്ട്സിന്റെയും പുതിയ വാതായനങ്ങള് തുറക്കുന്നതിലേക്കായി രണ്ട് പ്രധാന ക്ലബുകള് ഉടലെടുത്തു. സി.വൈ.സിയും, സഹൃദയയും ഇവര് ചോലമാടിനെ ജനങ്ങളിലേക്ക് അല്ലെങ്കില് കേരള ഭുപടത്തിലേക്ക് എത്തിക്കാന് സഹായിച്ചു. സി.വൈ.സിയുടെ നേതൃത്തില് ഒരു തുടര് വിദ്യാ-കേന്രം നാട്ടിലെത്തിക്കാന് തീവ്രമായ ശ്രമം നടത്തി ഫലം കണ്ടുവെങ്കിലും അതിന്റെ സ്ഥലം കണ്ടെത്തുന്നതില് ഗ്രാമ പഞ്ചായത്തിന്റെ അലംബാവം ഇവിടെ സ്മരിക്കാതെ വയ്യ.
ചോലമാടിനെ കേരളത്തിന്റെ ഇതര സ്ഥലങ്ങളെപ്പോലെ അറിയപ്പെടാനും കലാ-കായിക അവസരങ്ങളെ വിനിയോഗിക്കാനും കുട്ടികളുടെ അഭിരുചി കണ്ടെത്തി പരിശിലിപ്പിക്കാനും വേണ്ട നല്ല ഒരു കളിമൈതാനം ചോലമാടിന്റെ ദൌര്ബല്യമാണ്, കേരളോത്സവം പോലോത്ത മത്സരങ്ങളില് നാടിനെ യശസ്സിലേക്കുയര്ത്താനും ഉറങ്ങിക്കിടക്കുന്ന കലകളെ വാര്ത്തെടുക്കാനുമുള്ള അവസരമാണ് കൌമാരങ്ങള്ക്ക് കിട്ടാതെ പോകുന്നത്. കരിപ്പൂര് എയര്പോര്ട്ടിന്റെ വികസനം ചോലമാടിന്റെ വികനസനവും കൂടുതല് തൊഴിലവസരങ്ങള് ലഭിക്കുകയും ചെയ്തതൊഴിച്ചാല് യുവാക്കള് വിദേശമദ്യത്തിനും ലഹരി പദാര്ത്ഥങ്ങള്ക്കും അടിമയാകുന്നതായി ചില റിപ്പോര്ട്ടുകളുണ്ട്. വിദേശപണത്തിന്റെ ആവിര്ഭാവം കൊണ്ട് കൂട്ടു കുടുംബ വ്യവസ്ഥിതി അണുകുടുംബങ്ങളിലേക്ക് ചേക്കേറി, പ്രവാസികള്ക്കായി ഏതൊരു ക്ഷേമ പ്രവര്ത്തനങ്ങളും ഇവിടെ നടക്കുന്നില്ല എന്നതൊരു പരമാര്ത്ഥം. മരുഭൂമിയുടെ ഗന്ധം നിലക്കുന്പോള് നാട്ടില് തൊഴിലിനായി അലയേണ്ടിവരുന്നവര് ചോലമാടിനെ മാത്രമല്ല കേരളത്തിനെ മൊത്തം ദാരിദ്രത്തിലേക്ക് തള്ളിവിടുന്നു. പ്രവാസികള്ക്ക് സ്വയം തൊഴില് പരിരക്ഷ പഞ്ചായത്തുകളിലൂടെ നടപ്പാക്കണം, നാട്ടില് ആളുകള്ക്ക് വിദ്യാഭ്യാസ പുരോഗതി കൈവന്നങ്കിലും കൂട്ടു കുടുംബ ഐക്യത്തില് വിള്ളലുകള് പഴയപോലെ തുടരുന്നു, പുതിയ തലമുറ ഇതിനെ മാറ്റിയെടുക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും പഴയ പിന്തുടര്ച്ചക്കാര് ഗൌനിക്കാതെ പോകുന്നു. ഇത് മറ്റു സാമൂദായിക- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളില് പ്രതിഫലിക്കുന്നു. തന്മൂലം പുരോഗതിയുടെ വാതിലുകള് എന്നന്നേക്കുമായി കൊട്ടിയടക്കപ്പെടുന്നു. പഴയ തലമുറയേയും പുതിയ തലമുറയേയും മനസ്സിലാക്കുന്ന നാടിനെ പുരോഗതിയിലേക്ക് നയിക്കാന് ആഗ്രഹിക്കുന്ന ഒരു കാരണവരുണ്ടാകേണ്ടിയിരിക്കുന്നു. എല്ലാവരും കാരണവന്മാരാകുന്ന അവസ്ഥക്ക് മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു, ഒരു നേതാവിന് കീഴില് അണിനിരക്കാവുന്ന രീതിയിലേക്ക് ചോലമാട് മാറേണ്ടിയിരിക്കുന്നു, വളര്ന്നു വരുന്ന തലമുറകള്ക്ക് മാതൃകയാകേണ്ടവര് മദ്യത്തിനും ചൂതാട്ടത്തിനും കുടുംബ കലഹങ്ങള്ക്കും അടിമയാകുന്പോള് ഭാവി വാഗ്ദാനങ്ങളെ കുറിച്ചോര്ക്കുന്നത് നന്നായിരിക്കും. വ്യക്തിത്വ വികസന ക്ലാസ്സുകളും, സാമൂഹിക ക്ഷേമ പരിപാടികളും നാട്ടിലെ സാമൂഹിക സാംസ്കാരിക മത-സംഘടനകള് നടത്തേണ്ടതുണ്ട്.
“ഒരു വ്യക്തി നന്നായാല് ആ വീട് നന്നായി ഒരു വീട് നന്നായാല് ഒരു സമൂഹം നന്നായി ഒരു സമൂഹം നന്നായാല് ആ ലോകം തന്നെ നന്നായി” എന്നല്ലേ ചൊല്ല്, വ്യക്തിപരമായി ചോദിച്ചാല് എല്ലാവര്ക്കും പരസ്പരം നന്നാവണെമെന്നുണ്ട് പക്ഷെ അതിനുള്ള അവസരങ്ങള് കൈവരുന്നില്ല എന്ന പരാതിയേയുള്ളു. ആളുകളെ പരസ്പരം ഭിന്നിപ്പിക്കാന് തുനിഞ്ഞിറങ്ങുന്ന ഒരു പറ്റം ആളുകള് ചോലമാടിന്റെ ഒരു ശാപമായിരിക്കാം. ഇവരെ തെരെഞ്ഞുപിടിച്ച് ശിക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു, പ്രാചീന കൂട്ടുകുടുംബ വ്യവസ്ഥിതിയിലെ ഏഷണിയുടേയും, പരദൂഷണത്തിന്റെയും സിരാകേന്ദ്രമായ ‘ചോല’ വരെ അപ്രത്യക്ഷമായിരിക്കുന്നു, എന്നിട്ടും മനസ്സിന്റെ കറകള് മായാതെ പോയത് എന്താണെന്ന് മനസ്സിലാകാത്ത പരമാര്ത്ഥം. വിമര്ശകന്റെ കണ്ണിലൂടെ നോക്കിയാല് ചോലമാടിന്റെ ദോഷങ്ങള് അനവധിയാണെങ്കിലും മറ്റു തൊട്ടടുത്തുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് നല്ല രീതിയില് പോകുന്നു എന്നുവേണമെങ്കില് പറയാം. മുന്പുള്ള ചോലമാടിന്റെ എല്ലാ മേഖലകളിലുമുള്ള ഐക്യം ഇപ്പോള് വ്യക്തി ബന്ധങ്ങളുടെ വിള്ളലുകള് കൊണ്ടും മതപരമായിട്ടുള്ള വിള്ളലുകള് കൊണ്ടും ജനങ്ങളെ ഭിന്നിപ്പിലെത്തിക്കുന്നു. മതപരമായ വിള്ളലുകള് പലപ്പോഴും കുടുംബത്തിന്റെ അകത്തളങ്ങളിലേക്ക് കയറിചെല്ലുന്ബോള് കുടുംബ ബന്ധങ്ങളുടെ വില വലിച്ചറിയപ്പെടുന്നു.
പുത്തനാശയക്കാരുടെ കടന്നു കയറ്റം പ്രാചീന കൂട്ടു കുടുംബ വ്യവസ്ഥിതിയെ വിസ്ഫോടനത്തിലെത്തിക്കുന്നു. ആധുനിക കൌമാരങ്ങളുടെ ഇലക്ടോണിക് ചിന്ത ലോകത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കന്പോള് അതിന്റെ അനാവശ്യമായ ചിന്ത അതായത് പുതിയ മൊബൈലിന്റെ കടന്നുകയറ്റം ചോലമാടിനെ സംബന്ധിച്ചിടത്തോളം 18 വയസ്സിനു താഴെയുള്ളവര് കൂടുതലായി ഉപയോഗിച്ചു വരുന്നു. ഇതിന്റെ അധാര്മ്മികമായ ഉപയോഗത്തെ മതപരമായ ചിട്ടയില് മനസ്സിലാക്കി കൊടുക്കേണ്ടിയിരിക്കുന്നു. ഇലക്ടോണിക് മാധ്യമങ്ങള് യുവാക്കളിലുള്ള കടന്നുകയറ്റവും, മതപരമായ ചിന്തകളിലില്ലാതെ വരികയും ചെയ്യുന്പോള് അനിയന്, ജേഷ്ഠന് ബന്ധങ്ങളും, ഉമ്മ- മകന് ബന്ധങ്ങളും, അമ്മായി- മരുമകന് ബന്ധങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. വ്യക്തിബന്ധങ്ങള്ക്ക് വില കല്പിക്കുന്പോള് അത് ചിലപ്പോള് ഒരു നാടിന്റെ പുരോഗതിക്ക് കാരണമായേക്കാം. സഹോദരാ..ഉണരുക! ഉണര്ന്നു പ്രവര്ത്തിക്കുക. നമുക്കും നമ്മുടെ നാട്ടാര്ക്കും വേണ്ടി.
ബുധനാഴ്‌ച, മേയ് 20, 2015
വ്യാഴാഴ്‌ച, ജനുവരി 30, 2014
വടി വാള്
Labels:
കവിത
പല കോലത്തില് പല രീതിയില് പല മനുഷ്യരാല്
ഉപയോഗിക്കും എന് ഹൃദയ മൂര്ച്ചം.
രണ്ട് കാലി, ഇരുകാലി വര്ഗ്ഗത്തിന്നതീതമായി
ചീറ്റുന്ന ചോരക്ക് അന്ത്യമില്ല.
പിടക്കുന്ന ജീവനില് വീണ്ടും ആഞ്ഞുവെട്ടുബോള്
പിടക്കുന്നു എന് ഹൃദയം പല വെട്ടമായി
തേങ്ങിക്കരയുന്ന എന്റെ ചുണ്ടുകളില്
ചുകപ്പു രക്തം ലിപസ്റ്റിക്കായി തേച്ചിടും.
വെട്ടല്ലെ മുത്തെ, വെട്ടെല്ലെ മുത്തെ
പല കുറി പറഞ്ഞിടും തന് ചുണ്ടിനാല്
കേള്ക്കാത്ത ജീവി, കൊല ചെയ്യുന്ന ജീവി.
അത് ഒന്നേയൊളളൂ അത് മനുഷ്യനാ......
കാണുന്നു കണ്ണുനീര് പല കണ്ണിലും
എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ...
വെറുക്കുന്നു ഞാന് എന്നിലെ കാപട്യത്തെ
സ്നേഹിക്കുന്നു പക്ഷെ മനുഷ്യ-കുലത്തിനാല്
അറിയുന്നു ഞങ്ങള് പല വെട്ടിനാല്
പറയുന്നു പത്രം അത് വടി വാളിനാലെന്ന്.
എന്നിട്ടും മനുഷ്യനെന്താ ഇങ്ങിനെ.
ബുധനാഴ്‌ച, ജനുവരി 29, 2014
അവസാന രാത്രി (The Last Night)
Labels:
കഥ
"നിങ്ങളുടെ ഭക്ഷണ പാത്രം കൈഴുകി വൃത്തിയാകാതെ കിടന്നുറങ്ങുന്ന പക്ഷം ദാരിദ്ര്യം നിങ്ങളെ പിന്തുടരുക തന്നെ ചെയ്യും"
ഹെഡ്-ഫോണിന്റെ വിടവിലൂടെ ശബ്ദം എന്റെ ചെവിയിലെത്തിയ നിമിശം... ഞാന് തിരിഞ്ഞു നോക്കിയപ്പോള് ഈ മോല്യാരെ ഒരു കാര്യം എന്ന് പറഞ്ഞ്,,, റൂമേറ്റ് ബ്ലാങ്കറ്റ് നിലത്തിട്ട് തുണിയുടെ മറ്റേ അറ്റം ചന്തിന്മേല് വലിച്ച് കെട്ടി ഭയങ്കര പാച്ചിലാണ്. (ഒാട്ടം) ഞാന് വാച്ചിലേക്ക് നോക്കി സമയം രാത്രി 12.40. എന്താ സംഭവിച്ചത് എന്നറിയാന് ഞാനും പിന്തുടര്ന്നു. ഞാന് ഊഹിച്ചപോലെ തന്നെ പാത്രം കഴുകാന് പോയതാ.
അവന് ഇനി തിരിച്ചു വരണെമെങ്കില് ഒരു അരമണിക്കൂറെങ്കിലും കഴിയും കാരണം അതിന് മാത്രം പാത്രം അവിടെ കൈഴുകാനുണ്ട് , ബിരിയാണി ചെബ് വേറെയും.
ഇവന് ഒരു കുഴി മടിയാനാണെല്ലോ, പിന്നെ എന്താ സംഭവിച്ചത് ഉം.. ഊം. ഒരു കാര്യം ചെയ്യാം. എന്താ നടക്കാന്ന് അറിയാലൊ, അങ്ങിനെ
മടിയനായ എന്റെ റൂംമേറ്റിന്റെ ഈ മടി മാറ്റാന് വേണ്ടി അവന്റെ വീക്ക്നസ്സില് തന്നെ പിടിച്ചേ മതിയാകൂ എന്ന് പിറുപിറുത്ത് കൊണ്ട് നേരെത്തെ കേട്ടു കൊണ്ടിരുന്ന പ്രസംഗം മാറ്റി വീട് വൃത്തിയാക്കുന്നതിനെ കുറിച്ചും, സഹോദരന്റെ അടിവസ്ത്രം വരെ കഴുകി സഹായിക്കുന്നതിനെ കുറിച്ചുമുളള ഒരു പ്രസംഗം പ്ലെ-ചെയ്യാവുന്ന രീതിയില് റെഡിയാക്കി വെച്ചു. ഞാന് ഒന്നും അറിയാത്ത പോലെ വീണ്ടും ബെഡിലേക്ക് ഊന്നിറങ്ങി.
"പണ്ടാരം, ഈ പാത്രമൊക്കെ ഏത് അടുപ്പില് നിന്ന് എടുത്തോണ്ട് വന്നതാ....എന്നുളള ശബ്ദവും കൂടെ പാത്രം നിലത്ത് വീഴുന്ന ശബ്ദവും ഒരുമിച്ചു കേക്കലും പൂച്ച അവന്റെ തലയിലേക്ക് എടുത്ത് ചാടലും ഒരുമിച്ചായൊ എന്നറിയില്ല, പെരുച്ചായിക്ക് ഏറു കൊണ്ടപോലെ അവന് വാതില് തട്ടലും തുറക്കലും ബെഡീലേക്ക് ചാടലും ഒരുമിച്ചായി, അവന്റെ വരവ് പ്രതീക്ഷിച്ചതാണെങ്കിലും ഇങ്ങെനെ ഒരു എന്ട്രി ഞാനും പ്രതീക്ഷിച്ചിരുന്നില്ല, അവന്റെ വരവ് കണ്ട് ഞാന് കട്ടിലില് നിന്ന് നേരെ നിലത്തേക്ക് പതിച്ചു. ഠെ,ഠെ..........ഠെ.
ഇത് കണ്ട് അവന്റെ പേടി മാറിയെങ്കിലും എന്റെ പേടി അവിടെ തന്നെ കെട്ടടങ്ങി. വീണ്ടും ഒന്നു അറിയാത്ത പോലെ ഞാന് വീണ്ടും ബെഡിലേക്ക് ഊന്നിറങ്ങി.
"ടാ...ാട....മുനീറോ,,,,,എന്റെ ചക്കരെ,,,നീ തന്നേണാടാ...ആ പാത്രമൊക്കെ കഴുകാറ്ടാ..
എന്താടാ...പെരിച്ചായി നിനക്ക് വേണ്ടത്,ഞാനല്ലാതെ പിന്നെ നിന്റെ ഒാള് കഴുകോ?
ബ്ലാങ്കറ്റിന്റെ നമ്മുടെ പഴയ ഒാട്ടോയിലൂടെ അവനെ ഒളിഞ്ഞുനോക്കി.(പണ്ട് ഷക്കിലയുടെ കിന്നാരത്തുബി കാണാന് വേണ്ടി എന്റെ ചെങ്ങായി അവന്റെ അമ്മായിയുടെ മകന് അത് കാണുബോള് അവനറിയാതെ അത് കാണാന് വേണ്ടി ബ്ലാങ്കറ്റില് ഒരു ദ്യാരമുണ്ടാക്കിയിരുന്നു.)
ഹെഡ്-ഫോണ് വീണ്ടു ചെവിട്ടിലേക്ക് വെച്ച് പ്രസംഗം കേള്ക്കാന് തുടങ്ങുന്നു. പെട്ടെന്നാണ്
അവന് ചൂലുമെടുത്ത് പുറത്തേക്ക് പോകുന്നതും ചൂലുമെടുത്ത് വരുന്നതും ശ്രദ്ധയില് പെട്ടത്. ഇത് കണ്ടപാടെ ഞാന് പറഞ്ഞു. നീ പ്രസംഗം മുഴുവനും കേള്ക്ക് അല്ലാതെ കഥ കട്ടൂന്നും പറഞ്ഞ് പോസ്റ്റിട്ട ബ്ലോഗറെപ്പോലെയാവരുത്. ആദ്യം ശ്രദ്ധിച്ച് കേള്ക്ക് കുറച്ചും കഴിഞ്ഞപ്പോള് അവന് ചൂലു തിരികെ വെച്ചു ഇനി പകലാക്കലേ,,,,,,എന്താപ്പം കാര്യം,ഞാന് തിരക്കി.
മോല്യാര് പറയിണ്. രാത്രി അടിച്ചു വാരിയാല് ദാരിദ്രമുണ്ടാവുമെന്ന്, ഇതെന്താപ്പ കഥ,
ആദ്യം പാത്രം കൈകാഞ്ഞാല് പ്രശ്നം ഇപ്പം ചൂലെടുത്താല് പ്രശ്നം, ഇനിയിപ്പം ഇയാള് വല്ല ആപ്പ്-കാരനെറ്റേ ആണൊ.
ചൂല് അവരുടെ ചിഹ്നമല്ലേ ബഹുമാനിച്ചതായിരിക്കും ഞാന് പിറുപിറുത്തു കൂടെ ഞാന് പറഞ്ഞു ഈ രാത്രിയില് ചൂലെടുത്തവരൊക്കെ മയ്യത്തായി എന്നാണ് പിറ്റേന്ന് അറിയുന്നത്.
ഏതായാലും സംഗതി ഏറ്റെല്ലോ
ഹ,ഹ,ഹ. ചിരിച്ചു കൊണ്ട് ഞാന് മനസ്സില് പറഞ്ഞു.. നാളെ എന്റെ ഷെഡ്ഡി കഴുകാന് ഒരാളായി.
ഇന്നെന്റെ അവസാന രാത്രിയാവുമല്ലോ എന്ന് പിറുപറുത്ത് അവന് കിടക്കയിലേക്ക് പോയപ്പോള്, ഞാന് പറഞ്ഞു നിനക്ക് അവസാന രാത്രിയായിരിക്കും പക്ഷെ എനിക്ക് ആ...ആദ്യരാത്രിയുടെ ക്ഷീണം ഇനിയും മാറിയിട്ടില്ല,അപ്പളാ അവന്റ ഒരു അവസാന രാത്രി. ഏത് ആദ്യരാത്രി, നീയും അവളും തമ്മിലുളള കുണാ, കുണാസൊ... അവന് ആകാംക്ഷയോടെ ചോദിച്ചു. അല്ലെന്നേ ബ്ലോഗ്, ബ്ലോഗ് ആദ്യ രാത്രി അടിച്ചുമാറ്റിയത്. ആ....ആ അത്. ഞാന് വിചാരിച്ചു നിന്റെ ആദ്യരാത്രിയില് സാമാനം ആരെങ്കിലും അടിച്ചോണ്ട് പോയൊന്ന്, ഒന്ന് പോടപ്പാ...ഞാന് ഒന്ന് നെടുവീര്പ്പിട്ട് അത് അവിടെ തന്നെയുണ്ടോ എന്ന് തപ്പിനോക്കി വീണ്ടും ബ്ലാങ്കറ്റിന്റെ അടിയിലേക്ക് ഊന്നിറങ്ങി, അവന്റ കൂര്ക്കം വലിക്ക് കാതോര്ത്തു...ഋ.ഋ.ഋ..ഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋഋ.
...............................................................................................................................
NB:
മതത്തേയും മതചുറ്റുപാടുകളേയും അതേ പടി അനുസരിക്കും പക്ഷെ തിന്നു അതേ പടി തിരിച്ചു കിടന്നുറങ്ങും ഇത് ഒരു ശീലമാക്കുബോഴാണ് പലപ്പോഴും ഈ പരീക്ഷണത്തിന് മുതിരേണ്ടത്.
നിയമപ്രകാരമുളള മുന്നറിയപ്പ് :
ഈ കഥയോ, കഥയിലെ കഥാപാത്രങ്ങളുമായൊ ജീവിക്കുന്നവരുമായൊ മരിച്ചവരുമായൊ എതൊരു വിധ ബന്ധവും ഇല്ല. ഇനി അങ്ങിനെ ഉണ്ടെങ്കില് ഞമ്മക്ക് പുല്ലാണ്,
ഇതിന്റെ കോപ്പി റൈറ്റ് മലയാളം ബ്ലോഗേഴ്സ് ആക്ട് 112 പ്രകാരം എന്റേത് മാത്രമാണ്.
തിങ്കളാഴ്‌ച, ഡിസംബർ 24, 2012
ഹബ്ല പറയാന് ബാക്കിവെച്ചത്
Labels:
യാത്ര
ജോലി തേടി പല സ്ഥലങ്ങളിലെത്തുന്പോഴും അവിടെയുള്ള ടൂറിസ്റ്റ് സ്ഥലങ്ങള് സന്ദര്ശിക്കുക എന്നുള്ളത് നിങ്ങളെയും പോലെ എന്റെയും ഒരു ആഗ്രഹമാണ്. ജോലിയുടെ പിരുമുറുക്കം കുറയ്ക്കാനും പഴയ സുഹൃത്ത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും യാത്രകള് നമ്മള് നടത്താറുണ്ട്. യാത്രയ്ക്ക് ഒരാള് കൂട്ടുണ്ടാവുന്നത് യാത്രയുടെ സന്തോഷം വര്ദ്ധിപ്പിക്കാറുണ്ട്. പലപ്പോഴും യാത്രപോവാന് സുഹൃത്തുക്കളുടെ സാഹചര്യം അനുകൂലമായിരിക്കില്ല. ഒറ്റയ്ക്കുള്ള യാത്ര നമുക്ക് പല ഒാര്മ്മകള് സമ്മാനിക്കുകയും പുതിയ സുഹൃത്തുക്കള് കിട്ടുകയും ചെയ്യും. ജോലിതേടി വരുന്ന 90% ആളുകള്ക്കും സഊദിയ അറേബ്യയുടെ ടൂറിസ്റ്റ് സ്ഥലങ്ങളെകുറിച്ച് വിവരമില്ല എന്നത് ഒരു യാതാര്ത്ഥ്യമാണ്. മക്കയുടെയും മദീനയുടെയും സൌന്ദര്യത്തിന് അപ്പുറത്തേക്ക് ഇസ്ലാമിക സാംസ്കാരത്തിന്റെ ആവിര്ഭാവത്തെ കുറിച്ചുള്ള വ്യക്തമായ അടിത്തറ ഈ മണ്ണ് പൂര്ണ്ണമായും നമ്മോട് മന്ത്രിക്കുന്നുണ്ട്.
https://www.facebook.com/photo.php?v=546587592037473
സൌദി അറേബ്യയിലെ പതിമൂന്ന് പ്രവിശ്യകളിലെ ഒന്നായ അസിർ പ്രൊവിൻസിന്റെ തലസ്ഥാനമാണ് അബ്ഹ എന്ന നഗരം. സൌദി അറേബ്യയുടെ തെക്ക് ഭാഗത്താണ് അസിർ പ്രൊവിൻസ്. സമുദ്രനിരപ്പിൽ നിന്നും 2200 മീറ്റർ (7200 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രവുമാണ് അബ്ഹ-കമീസ് മുഷൈത്ത് എന്ന പ്രദേശം. ഏറ്റവും തണുപ്പുള്ള പ്രദേശവും ഏറ്റവു ഉയരത്തില് സ്ഥിതി ചെയ്യുന്ന പ്രദേശവും. കബിളിപുതപ്പുമായി വര്ഷത്തിലൊരിക്കല് വന്നിറങ്ങുന്ന സഹോദരന്റെ വിവരണങ്ങളുമായപ്പോള് അവിടെ പോകണമെന്ന് തന്നെ മനസ്സ് തീരുമാനിച്ചു. അങ്ങിനെ അവിടെയുള്ള ഒരു കുടുംബ സുഹൃത്തിനെ ബന്ധപ്പെട്ടു അതിനുള്ള ഏര്പ്പാടുകള് ചെയ്തു. കുടുംബ സുഹൃത്തുക്കള് ഒരുപാട് ഉണ്ടെങ്കിലും പലപ്പോഴും യാത്ര പോകാന് ഉദ്ദേശിക്കുന്ന സ്ഥലങ്ങള്, സ്വന്തമായി വാഹനം, കപ്പാസിറ്റി, എല്ലാം ഒത്തൊരുമിച്ചുള്ള ഒരു സുഹൃത്തായിരിക്കണം ആ സ്ഥലപരിചിതമായ സുഹൃത്ത് എന്നത് മറ്റു പല യാത്രകള് ചെയ്തപ്പോഴും മനസ്സിലായ ഒരു യാഥാര്ത്ഥ്യമാണ്. സഊദിയുടെ തലസ്ഥാനമായ റിയാദില് നിന്ന് ഏകദേശം 12-15 മണിക്കൂര് യാത്ര ചെയ്യണം കമീസ്-താഴ്വരയിലെത്താന്. കണക്കു കൂട്ടലുകളില് സമയത്തിന്റെ ആവശ്യകത അവിടെ തെളിഞ്ഞു. പെരുന്നാള് തലേന്ന് ലീവില്ലാത്തതുകൊണ്ട് സൌകര്യപദ്രമായ ഒരു യാത്രക്ക് പച്ചകൊടി കണ്ടു.
കഴിഞ്ഞ ചെറിയ പെരുന്നാള് തലേന്ന് പുലര്ച്ച, പ്രഭാത സൂര്യന്റെ കിരണങ്ങള് അങ്ങിങ്ങായി, നല്ല തെളിഞ്ഞ ആകാശം. രാവിലെ എണീറ്റ് നടക്കുന്നവന്റെ ഉന്മേശം ഞാനപ്പോള് തൊട്ടറിഞ്ഞു. ആളൊഴിഞ്ഞ ബസ് സീറ്റുകള് എന്നെ അലോസരപ്പെടുത്തിയങ്കിലും നടുവിലെത്തെ വാതിലു തൊട്ടുപിറകെയുള്ള സീറ്റിലിരുന്നു, എല്ലാഴ്പ്പോഴും നടുവിലെ സീറ്റ് ഒരു സേഫ്റ്റി തന്നെ, കാലുകള്ക്കും മറ്റു സീറ്റുകള്ക്കിടയിലുമുള്ള അകലം സാപ്റ്റികൊ-ബസുകളില് കുറവായതുകൊണ്ട് കാലുകള് നീട്ടിവെക്കാനൊരിടം എന്ന നിലയിലും.
ബസ്-യാത്ര അരോജകമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും, ഒരു പട്ടണത്തെ തൊട്ടറിയാന് അതിന്റെ വഴികളെ അടുത്തറിയാന്, ഒരു സാംസ്കാരത്തെ പഠിക്കാന് പലപ്പോഴും ബസ് യാത്ര അനുയോജ്യമാണെന്ന്തോന്നിയിരുന്നു. അല്പസമയം കഴിഞ്ഞ് തൊട്ടരികെ സീറ്റിലിരിക്കുന്ന ആളുകളുമായി പരിചയപ്പെടാന് ശ്രമിച്ചു. മിസ്റിയുടെ ഡ്രൈവിംഗില് ഒരു കോഴിക്കോട്-മഞ്ചേരി ബസ്സിന്റെ തിടുക്കമുണ്ടായിരുന്നു. പ്രഭാതത്തിന്റെ പ്രഭയില് കുളിച്ചു നില്ക്കുന്ന റിയാദിന്റെ മരുഭൂമിയുടെ പച്ചപ്പിലൂടെ ഒരു യാത്ര. വിശാലമായ റോഡ്, ശാന്തമായ അന്തരീക്ഷം, എല്ലാം അനുകൂലമാണെന്ന് തോന്നിപ്പിച്ചു. നാളെയുടെ പെരുന്നാളിനെ വരവേല്ക്കാന് ഒരുങ്ങി നില്ക്കുന്ന പട്ടണങ്ങളെ ഒാരൊ വഴിത്താരകളിലും ഞാന് കണ്ടു. പൂര്ണ്ണമായി അലങ്കൊരിച്ചുനില്ക്കുന്ന സൌധങ്ങള്, മഞ്ഞുവീണ ബസ് ജാലക ഗ്ലാസിലൂടെ നോക്കുബോള് ഗ്ലാസ് കഷ്ണങ്ങള് ചിന്നിച്ചിതറിക്കിടക്കുന്നതു പോലെ ലൈറ്റുകളുടെ വിസ്മയം എന്നെ കുളിരണിയിച്ചു. പിന്നിട്ട വഴികള് മണിക്കൂര് 5 കഴിഞ്ഞു, ലക്ഷ്യസ്ഥാനത്തേക്കു ഇനിയും അത്ര മണിക്കൂറുകള്, യാത്രയുടെ ക്ഷീണം ഒരു നോബുകാരന്റെ മനസ്സില് കാണാനുള്ള മനസ്സിന്റെ വിങ്ങല് എല്ലാം കൂടി ഒരുമിച്ചു. വിശപ്പിന്റെ വിളിയാളം യാത്രയുടെ ക്ഷീണത്തെ കൂട്ടുന്നത് കൊണ്ടാവാം പ്രവാചകന് ഒരു ഇളവ് യാത്രക്കാര്ക്ക് നല്കിയതെന്ന് ആ നിമിശം ഞാനോര്ത്തു. ആ ഇളവ് മാക്സിമം മുതലെടുക്കുന്നവരായിരുന്നു എന്റെ കൂടെ യാത്രയിലുള്ള നൈജീരിയക്കാരനും, പാക്കിസ്ഥാനിയും, ,സഊദിയും, ഫലസ്തീനിയും.
വാച്ചിലേക്ക് നോക്കി ബാങ്കുവിളിക്കാന് സമയം ഒരുപാട് അകലെ. പാന്റ്സ് ഒന്നു കൂടി ആഞ്ഞു മുറുക്കി സീറ്റിന് മുകളില് കാല്-വെച്ചിരുന്നു.
അല്ലാഹു അക്ബര്, അല്ലാഹു അക്ബര്,,,എങ്ങുനിന്നോ ഒരു ബാങ്കുവിളി.
ഡ്രൈവര് ബക്കാല തെരെഞ്ഞു നടക്കുകയാണ്, ബാങ്കുവിളിച്ചതുകൊണ്ട് ആരും ഈ സമയം തുറക്കില്ല. പള്ളിയാണെങ്കില് ഈ പരിസരത്തൊന്നും കാണുന്നുമില്ല, ഒരു കടക്കാരന് ഷെട്ടര് താഴ്ത്തി പോകുവാനിരിക്കുബോഴാണ് ഡ്രൈവര് അദ്ദേഹത്തെ കണ്ടത് . എല്ലാവര്ക്കും 5 മിനുട്ട് സമയം നല്കി, കുറച്ചു ജ്യൂസും ബിസ്കറ്റും കൈക്കലാക്കി ഞാന് നടന്നു, “ചില്ലറയുണ്ടോ കയ്യില്” അപ്രതീക്ഷിത മലയാളി സംസാരം, തിരിഞ്ഞു നോക്കിയപ്പോള് അത് ആ കടക്കാരനായിരുന്നു. കുശലം പറയാന് സമയമില്ലാത്തതു കൊണ്ട് പെട്ടെന്ന് ഇല്ലാന്ന് പറഞ്ഞു ബസ്സിലേക്കു പോയി. ആ ആള്കൂട്ടത്തിനിടയില് മലയാളിയെ തിരിച്ചറിഞ്ഞ മറ്റൊരു മലയാളി എന്നെ ആശ്ചര്യപ്പെടുത്തി. മലയാളിക്ക് മണത്തറിയാനുള്ള കഴിവുണ്ടെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്.
ബസ് ജാലകത്തിനിടയിലൂടെ കുളിരണിയിക്കുന്ന കാറ്റിന്റെ മന്ദഹാസം, പുറത്തേക്ക് നോക്കുബോള് ബസ്ടെര്മിനല്, അതെ ബസ് അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. അല്ഹംദുലില്ലാഹ്.
എന്റെ പ്രിയ ചങ്ങാതിയെ കാത്ത് കുറച്ചുനേരം ഇരിന്നതിന് ശേഷം രണ്ട് പേരും റൂമിലേക്ക്. പെരുന്നാള് പിറ്റേന്ന് കാണുന്നത് പോലുള്ള ആരവങ്ങള് കമീസ് അങ്ങാടിയിലും ഞാന് കണ്ടു.
പെരുന്നാള് ദിവസം സഊദി അറേബ്യയില് നേരെത്ത നിസ്കരിക്കും ഏകദേശം സൂര്യന് ഉദിക്കുന്ന സമയം. നിസ്കാരമൊക്കെ കഴിഞ്ഞു റൂമിലെത്തി ബിരിയാണിയും കഴിച്ച് സുഹൃത്തുമൊന്നിച്ച് നാട് ചുറ്റാനിറങ്ങി. തെളിഞ്ഞ കാലാവസ്ഥ, കമീസില് ഇടക്കിടക്ക് മഴപെയ്യാറുണ്ട്, അതുകൊണ്ട് തന്നെ നാടിന്റെ എല്ലാ സ്പന്ദനവും ഇവിടെ കാണാന് കഴിഞ്ഞു. മലയും, കുന്നും എല്ലാം, പൊട്ടിപൊളിഞ്ഞ റോഡും, ചപ്പുചവറുകളൊഴിച്ച് എല്ലാം ഞാന് ഇവിടെ കണ്ടു, ഇത് നമ്മുടെ നാടിന്റെ മാത്രം ശാപമാണല്ലോ. വാഹനം 230 സ്പീഡില് പോകുന്നും, സുഹൃത്ത് പറഞ്ഞതെനുസരിചച് ഏകദേശം 150 കി.മി വേണം അബല എന്ന സ്ഥലത്തെത്താന്, കൂടെ അവന്റെ 4 സുഹൃത്തുക്കള് വേറെയുമുണ്ടായിരുന്നു. വളഞ്ഞറോഡിലൂടെ മലകയറാന് ഒരുങ്ങിയപ്പോള് ശരിക്കും വയനാട് ചുരത്തെ ഒാര്മപ്പെടുത്തി.
ചെറിയ ടെന്ഡുകള് അങ്ങിങ്ങായി കാണാമായിരുന്നു. കുടില് കെട്ടി ചേരി പ്രദേശത്ത് താമസിക്കുന്നവരല്ല അത് അവധിക്കാലം ചെലവഴിക്കാന് പണം കൊണ്ട് കളിക്കുന്ന അറബിഫാമിലിയായിരുന്നു ആ ടെന്ഡുകളില്. ചെറിയ ഒരു തുക ടിക്കറ്റെടുത്ത് വേണം ഹബ്‌ലയിലേക്ക് പ്രവേശിക്കാന്, വിശാലമായി പരന്നുകിടക്കുന്ന പച്ചപ്പുള്ള ഒരു പ്രദേശം. ഒരു സായാഹ്നത്തിലായിരുന്നു ഞങ്ങള് അവിടെ എത്തിയത്. അറബിക്കടലിന്നടിക്കുന്ന കാറ്റ്പോലുള്ള കാററ്, അത്ഭുതപ്പെടുത്തുന്ന ഒന്നും ആദ്യം എനിക്കവിടെ കാണാന് കഴിഞ്ഞില്ല. കുറച്ചു ദൂരം സഞ്ചരിച്ചപ്പോള് കൂടുതല് ആളുകള് ഒരു സ്ഥലത്തേക്ക് എത്തിനോക്കുന്നു. ഞാനും സുഹൃത്തുക്കളും അവിടെ എത്തി.
മാഷാഅല്ലാഹ്, ഇതാണ് ഹബ്‌ല അബ്ഹയിലെ ഒരു താഴ്വരയാണ് ഹബ്‌ല. ചെങ്കുത്തായ പാർശ്വങ്ങളാണ് ഈ താഴ്വരക്കുള്ളത്. തന്മൂലം പണ്ടു കാലത്ത് മുകളിൽ നിന്ന് തൂക്കിയിട്ട കയർ വഴിയാണ് ആളുകൾ ഇങ്ങോട്ട് വന്നിരുന്നത്. അത് കൊണ്ട് കയർ (ഹബ്ൽ) എന്നതിൽ നിന്നുമാണ് ഹബ്‌ല എന്ന പേർ ലഭിച്ചത്. സൗദി രാജവംശത്തിന്റെ അസ്ഥിത്വം അംഗീകരിക്കാതിരുന്ന ഒരു ഗോത്രമാണ് ഇവിടെ താമസിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. ചില വീടുകളും അവയിൽ ചില മനുഷ്യാവശിഷ്ടങ്ങളും ഇന്നും അവിടെ കാണപ്പെടുന്നു.
ഇവിടെ ചില കൊളളക്കാര് ജീവിച്ചിരിക്കുകയും അവര് അറബികളുടെ വിലപിടിപ്പുള്ള സാധനങ്ങള് മോഷ്ടിച്ച് ഈ വലിയ ഗര്ത്തത്തിലേക്ക് ഇടുകയും തുടര്ന്ന് പെട്ടെന്ന് അപ്രത്യക്ഷമാകാറുമുണ്ടായിരുന്നെന്ന് ഒരു ഐതിഹ്യം നിലനല്ക്കുന്നുണ്ട്. എല്ലാവരും ഇറങ്ങാന് ഭയപ്പെടുന്ന ഒരു ഗര്ത്തം തന്നെയാണ് ഹബ്ല. ആത്മഹത്യാ മുനബായി വേണെമെങ്കില് ഇതിനെ വിശേഷിപ്പിക്കാം. ചില സ്ഥലങ്ങളില് ചെന്നു നിന്ന് ഞങ്ങളെല്ലാവരും ഒന്നിച്ച് ഒരു കൂവല് കൂവി. തനി നാടന് മലപ്പുറം സ്റ്റൈലില്. അങ്ങേ മലയില് തട്ടി ആ ശബ്ദം തിരിച്ചുവരുബോഴുണ്ടാകുന്ന ഒരു പ്രകബനം ആസ്വദിക്കാന് വേണ്ടിയായിരുന്നു ഞങ്ങള് അങ്ങിനെ ചെയ്തത്. ഇത് കണ്ടു നിന്നവര് കൂവുകയും കൂടെ ഞങ്ങളോട് ഒരു ചോദ്യം ചോദിക്കുകയും ചെയ്തു. “നിങ്ങള് മലപ്പുറത്തുകാരാണൊ”, മലയാളികളുടെ ഭാഷാവിവേചനം ഞാന് അവിടെ കണ്ടു. ഈ സ്ഥലത്ത് എത്ര മലയാളികള് ഉണ്ടെന്ന് തിരിച്ചറിവ് ആ കൂവലോട് ഞങ്ങള്ക്ക് വ്യക്തതമാവുകയും ചെയ്തു.
ഒരുപാട് കാറ്റ് ആസ്വദിക്കുകയും സഊദി ചെക്കന്മാരുടെ വികൃതികള് കണ്ടാസ്വദിക്കുകയും ചെയ്തതിന് ശേഷം അസ്തമയ സൂര്യന് പിന്-വാങ്ങുന്നതിന് തൊട്ട് മുബ് ഞങ്ങള് ആ ചുരം ഇറങ്ങി. വീണ്ടും വരാം എന്ന ഭാവത്തോടെ.
ബ്ലോഗ് ഡയറി:
ഒരു യാത്രയും അവസാനിക്കുന്നില്ല, അവസാന യാത്ര പോകുന്നത് വരേയും. കാണാത്ത കാഴ്ചകള് നമ്മുടെ കണ്ണുകളെ മാടിവിളിക്കുബോള് തട്ടിയകറ്റരുത് എന്ന പ്രത്യാശയില് നിങ്ങളും യാത്ര ആരംഭിക്കൂ....
ശനിയാഴ്‌ച, ഡിസംബർ 15, 2012
വനിതാ കമ്മീഷനും കുറെ വേശ്യകളും!!!
Labels:
ലേഖനം

മുന്പൊരിക്കല് പോസ്റ്റിയ പോസ്റ്റാണെങ്കിലും വീണ്ടും വീണ്ടും സാക്ഷര കേരളത്തിലെ നിരക്ഷര വര്ഗ്ഗം പെണ്ണിന്റെ മാറിന് വില പേശുന്പോള് ഈ പോസ്റ്റിന് പ്രസക്തി ഏറുന്നു. താഴെ പറയുന്നത് ഇന്നു നടന്നതും നാളെ ഇതിലും വലുത് നടക്കും എന്ന പ്രതീക്ഷയില് വായിക്കേണ്ടതുമായി കാമ ന്യൂസ്.
സീന്- ഒന്ന്: കൊച്ചി മരട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും, അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് രണ്ട് വര്‍ഷത്തോളം പലര്‍ക്കായി കാഴ്ചവച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നത്. ബന്ധുക്കള്‍ അടക്കം അനവധിപ്പേര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പറയുന്നു.
പറവൂര്‍ പൊലീസാണ് ഇത് സംബന്ധിച്ച കേസ് എടുത്തിരിക്കുന്നത്. അച്ഛനും, അമ്മയും അടക്കം എട്ട് പേരേ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്. ഇവരുടെ തെളിവെടുപ്പ് പൂര്‍ത്തിയാകത്തിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് നല്‍കിയിട്ടില്ല.
അച്ഛനും അമ്മയും വേര്‍പ്പെട്ടതിനെ തുടര്‍ന്ന്, അച്ഛന്റെ കൂടെ താമസിക്കുമ്പോഴാണ് ഒരു ബന്ധു പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. ഈ വിവരം അച്ഛനോട് പറഞ്ഞെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്ന് അമ്മയോടോപ്പം താമസം തുടങ്ങിയ പെണ്‍കുട്ടി വീണ്ടും പീഡിപ്പിക്കപ്പെടുകയായിരുന്നു. പിന്നീട് അമ്മ വീട്ടില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന് കാമുകനെ തേടി ആലുവ എത്തിയ പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സീന്- രണ്ട്: തന്റെ കാമുകനാല് വിശ്വസിച്ച് അവസാനം വഞ്ചിക്കപ്പെട്ട് അവസാന ആശ്രയം എന്ന നിലയില് വനിതാ കമ്മീഷന്റെ മുന്പിലെത്തിയതായിരുന്നു പെണ്കുട്ടി. വിവരങ്ങളെല്ലാം ഡ്യൂട്ടിയിലുണ്ടായിരുന്ന സെര്ക്കിളിനെ ധരിപ്പിക്കുകയും തിരിച്ചു വരുകയും ചെയ്തു. താമസിയാതെ പെണ്കുട്ടിയുടെ ഫോണിലേക്ക് നിരന്തരമായി കോളുകള് പോലീസുകാരന്റെ ഭാഗത്തുനിന്നുമുണ്ടാവുകയും കുട്ടിയെ പ്രലേഭിപ്പിച്ച് കാറില് കയറ്റി കൊണ്ടുപോകാനുള്ള തയ്യാറെപ്പുവരെ നടത്തുകയുണ്ടായി.
">
സീന്- മൂന്ന്: പോലീസുകാരുടെ ചീഞ്ഞ നല്ല മുഖം
ലോകം ഒരിക്കലും കേട്ടിട്ടില്ലാത്ത പീഡനം, ഒരിക്കലും തീരാത്ത കേസ്, മാറി മറയുന്ന റിപ്പോര്ട്ടുകള്. ചര്ച്ചകള്, വാഗ്വാദങ്ങള് എല്ലാം ഒരു നിമിഷത്തേക്ക് മാത്രം മലയാളിയുടെ അപ്ഡേറ്റിംഗ് മെന്റാലിറ്റി അപാരം തന്നെ.
ദൃശ്യമാധ്യമങ്ങളുടെ കടന്നുകയറ്റം നമ്മുടെ സാമൂഹിക ചുറ്റുപാടിനെ മാറ്റിമറിച്ചോ?ഇലക്ടോണിക് മീഡിയകള് വരും തലമുറയെ അലസന്മാരുടെ പട്ടികയിലേക്ക് തള്ളിയിടുന്നതിന് പുറമെ, നാം ഭയക്കേണ്ടത് അസാന്മാര്ഗ്ഗിക പ്രവര്ത്തനങ്ങളേയാണ്. ഏത് പിഞ്ചോമനയുടെ കയ്യിലും മൊബൈല് ഫോണിന്റെ അതിപ്രസരണമാണ്,ലൈംഗിക വൈകൃതങ്ങള് കണ്ടുകൊണ്ടിരിക്കുന്ന കുട്ടി ബസ്സില് ജാക്കി വെക്കുന്നതിന് അവനെതിരെ കൊടിപിടിക്കുന്നത് കൊണ്ട് കാര്യമില്ല. പോക്കറ്റ് മണിക്ക് ഏത് ചേഷ്ടകള്ക്കും അവന് തയ്യാര്,കാശുള്ളവന് എത്തിപ്പിടിക്കുന്നതിലും മേലേക്ക് അവന് കയറിപറ്റാന് ഏതെറ്റവും പോകാന് തയ്യാറുള്ള കുറെ ചങ്ങാതിക്കൂട്ടങ്ങള് വേറെയും.ഇത് സമൂഹത്തിന്റെ മനസ്സിസ്ഥിതിയിലുള്ള ഒരു മാറ്റം മാത്രമാണ്.
പാഠപുസ്തകങ്ങള് മാറ്റി എഴുതിയതു കൊണ്ട് പ്രശ്നത്തിന് ഒരു പരിഹാരമാവില്ല. സ്വന്തം മാതാവില് നിന്നും പിതാവില് നിന്നും ആര്ജ്ജിച്ചെടുക്കാനുള്ളതാണിത്.സ്വന്തം മാതാവിനാലും,പിതാവിനാലും പീഡിക്കപ്പെടുന്പോള് സംരക്ഷിക്കപ്പെടേണ്ട ഒന്നനെ സംരക്ഷിക്കാന് വേണ്ടിയുള്ള ഒാട്ടത്തില് ചെന്നെത്തിയതൊ, വനിതാ കമ്മീഷന്റെ മുന്നില്. രക്ഷയുടെ വാതില് എന്ന് വീബുപറച്ചിലല്ലാതെ രക്ഷയുടെ വാതില് അവിടേയും കൊട്ടിയടക്കപ്പെടുന്നതിന് പുറമെ കാമകഴുകന് വട്ടമിട്ടു പറക്കുന്ന ഒരു ആവാസ കേന്രമായി അത് മാറിയത് ഈ അടുത്ത കാലത്താണൊ എന്ന് ചോദിച്ചാല് മുകളില് അത് സൂചിപ്പിക്കുന്നു.
മനുഷ്യന്റെ ലൈംഗികാസക്തി വിദ്യാഭ്യാസ പുരോഗതിക്കനുസരിച്ച് മാറിയോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കാരണം നമുക്ക് പ്രാചീന ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചു നോക്കാം, മനുഷ്യന്റെ വൈകൃതങ്ങള് ഒരു പരിധിവരെ മറക്കുള്ളലായിരുന്നു.മറക്കുള്ളില് നടക്കുന്നതിനെ പരസ്യമാക്കുന്നതില് മത്സര ബുദ്ധിയുണ്ടായിരുന്നില്ല അവര്ക്ക്.
അപ്പോഴാണ് മീഡിയകളുടെ പ്രസക്തി നമുക്ക് മുന്നിലെത്തുന്നത്.ദൈവം കനിഞ്ഞ് നല്കിയ സുഖത്തിനെ വൈകൃതമായി ഉപയോഗിക്കുന്പോള് ഉണ്ടാകുന്ന ഒരു ചളിപ്പ് മനുഷ്യന് ഇന്ന് ഇല്ലാതായിരിക്കുന്നു.
ഫ്ലാറ്റുകളില് വസിക്കുന്ന ഒരു കുടുംബം, ഇടകലര്ന്നുള്ള ജീവിതം,ഭാര്യയും ഭര്ത്താവും കാമം വിസ്ഫോടനാമായേക്കാവുന്ന കുട്ടികളും ഒരേ റൂമില് ഒന്നിച്ച് ജീവിക്കുന്പോള് അവിടെ നഷ്ടപ്പെടുന്നത് പരസ്പര ബഹുമാനവും ലൈംഗിക മുരടിപ്പുമാണ്. നല്ല സിനിമകള് കാണാനിറങ്ങിയാല് അവിടെയും ആണും പെണ്ണും ഒന്നിച്ചുള്ള ചേഷ്ടകളും പുറത്തേക്കിറങ്ങിയാല് നിങ്ങളുടെ കുളിരയിപ്പിക്കുന്ന കാഴ്ചകളുമായി കുറെ പെണ്ണുങ്ങളുടെ മാറുകള്. വിദ്യാഭ്യാസത്തിന്റെ കുറവാണോ നിങ്ങള് ഇവിടെ കാണുന്നത് അല്ല മറിച്ച് പാശ്ചാത്യ ലോകത്തിലേക്ക് എത്താനുള്ള മത്സര ബുദ്ധിയായിരിക്കാം. സ്ത്രീകള് പരസ്യത്തിന് പിന്നാലെ പോകുന്പോള് മാധ്യമങ്ങള് സ്ത്രീകള്ക്ക് പിന്നാലെ പോകുന്നു.
ദൃ-ശ്യ-പത്രമാധ്യമങ്ങള് വാര്ത്തകള് സെന്സര് .ചെയ്യേണ്ട രീതിയിലേക്ക് കാര്യങ്ങള് നീങ്ങികൊണ്ടിരിക്കുന്നു, ഒരു യുവാവ് അല്ലെങ്കില് ഒരു സ്ത്രീ അവള് ആദ്യ പത്രം വായിക്കാനിരിക്കുന്പോള് പരതുന്നത് ഒരു പീഡനകഥയുണ്ടോ? ഞാനുള്പ്പെടെയുള്ളവര് ഈ വാര്ത്തക്ക് ഒരു പ്രസക്തി കൊടുക്കുന്നു എവിടെയാണ് നമുക്ക് തെറ്റിയത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു പീഡന കഥയും ഇല്ലാത്ത പത്രങ്ങളും ഉണ്ടാവില്ല പീഡനമില്ലാത്ത ദിവസവും ഉണ്ടാവില്ല. ഇത് വായിക്കുന്ന പിഞ്ചുമക്കളോട് ഉത്തരം പറയാന് മടിക്കുന്ന മാതാപിതാക്കളും. സാനിയ മിര്സ ടെന്നീസ് കളിക്കുന്പോള് വാ പൊളിച്ച് ടി.വി ക്കുമുന്നില് കണ്ണും നട്ടിരിക്കുന്ന വയസ്സന്മാരുടെ ലോകത്താണ് നമ്മള് ജീവിക്കുന്നത്.
മല പോലെ വരുന്ന വാര്ത്തകള് എലി പോലെ പോകുന്നതാണ് നാം ഈ അടുത്തകാലത്തു കണ്ട പീഡനകഥകളൊക്കെയും. കേരളം കൊച്ചു കേരളം,മഹാബലിയുടെ നാട്, സാംസ്കാരികതയുടെ ദൈവത്തിന്റെ സ്വന്തം നാട്, വിശേഷണങ്ങള് ഒരുപാട്. മറ്റു സ്റ്റേറ്റുകളില് പീഡനക്കഥകള് നിങ്ങള്ക്ക് കേള്ക്കാന് കഴിയില്ല ഒരു പരിധിവരെ, അവര് മറ്ക്കുള്ളിലേക്ക് കാര്യങ്ങള് നീക്കുന്നു. ആര്ക്കും എങ്ങിനെയും എവിടെവെച്ചും എന്തും ആവാം എന്ന രീതിയിലേക്ക്. കേരളം നീങ്ങുന്നു, ഇതിനെതിരെ വാളോങ്ങേണ്ട മാധ്യമ ചിന്തകന്മാരും, സംവിധായകന്മാരും എഴുത്തുകാരും പരിചയെടുക്കുന്നു. മനുഷ്യന് ചിന്തിക്കുന്പോഴേക്കും വിരല്തുന്പിലെത്തുന്ന യു.ടൂബ് സംസ്കാരം തന്റെ ബെഞ്ചില് അടുത്തിരിക്കുന്നവളെ കാമാസക്തിയോടെ നോക്കുന്പോള് ഒരു സ്പര്ശന സുഖത്തെ അവളും ആഗ്രഹിക്കുന്നു.
മനുഷ്യന് കാമാസക്തി കൂടുന്നതും കുറയുന്നതും അവന്റെ ഭക്ഷണത്തോടുള്ള സമീപനം പോലിരിക്കും ,ബോയിലര് കോഴിയുടെ ഉപയോഗം ലൈംഗിക ഹോര്മോണുകളുടെ വളര്ച്ചക്ക് കാരണമാകുന്നു. ഭക്ഷണത്തോടുള്ള മലയാളിയുടെ സ്നേഹം വികാര-യന്ത്രത്തിലേക്ക് ചേക്കേറുന്പോഴാണ് പ്രശ്നങ്ങളുണ്ടാവുന്നത്, നിയന്ത്രതമായതിനെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അതുകൊണ്ടാണല്ലോ പ്രവാചകന് പറഞ്ഞത് : “വികാരംതോന്നുന്പോള് നിങ്ങള് നോന്പെടുക്കുക”
മനുഷ്യന് തന്റെ കാമവെറി തീര്ക്കാന് അവന് സ്ത്രീകളെ മാത്രമല്ല, മീശ മുളക്കാത്ത ആണ്കുട്ടികളെയും ഉപയോഗിക്കുന്നു,സ്ത്രീക്ക് പിന്നാലെയുള്ള ഈ ഒാട്ടത്തില് നമ്മള് ആണ്പീഡനം മറക്കുന്നു. വളെരെ ചെറുപ്പത്തില് ലൈംഗികതയുടെ സുഖം അവനറിയുന്നു. തന്നെ പീഡിപ്പിച്ചത് സ്വന്തം എളാപ്പയും ,അമ്മാവനും ആകുന്പോള് ഇത് പുറത്ത് പറഞ്ഞാലുള്ള മാനക്കേട് ഒാര്ത്ത്മ നസ്സില് അടക്കിവെക്കുന്നു. ഇത് അവനില് കാമാസക്തി കൂട്ടും പെണ്കുട്ടികളോടത്തല്ല ആണ് സുഹൃത്തുമായി. അങ്ങിനെ ഒരു സ്വര്ഗ്ഗ സംഭോഗി സമൂഹത്തില് ഉടലെടുക്കുന്നു. ക്രമേണ പെണ്കുട്ടികെളെ വെറുക്കുന്നതോടെപ്പം ആണ്കുട്ടികളെ കല്യാണം കഴിക്കാന് ആഗ്രഹിക്കുന്നു. അതിന് ഇന്ഡ്യന് ജുഡീസ്വറിയുടെ അനുവാദം കൂടിയാവുന്പോള് ഭാവിയില് സമൂഹത്തിനെ അവന് വെറുക്കുന്നു, ഒറ്റപ്പെടലിന്റെയും ആത്മഹത്യയുയുടെയും വക്കിലെത്തും, ഈ സ്ഥിതിയില് സമൂഹത്തിന്റെ മനസ്തിഥിക്ക് മാറ്റമില്ലെങ്കില് വരാന് പോകുന്ന വിപത്തുകളെ നമുക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.
നിങ്ങള്ക്ക് പ്രതികരിക്കാം, ഇതിനെ എങ്ങിനെ നമുക്ക് തടയിടാന് കഴിയുമെന്ന്. നാളെ മറ്റൊരു കാമന്യുസുമായി ന്യുസ് ചേച്ചി എത്തും കൂടെ എന്റെ ബ്ലോഗും.
വാല്ക്കഷ്ണം: ആരോട് എന്ത് പറയാന്, നമ്മളിതത്ര കണ്ടതാലെ....
"തീര്‍ച്ചയായും ശരീരത്തിലൊരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി ശരീരം മുഴുവന്‍ നന്നായി അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക അതാണ് ഹൃദയം.."
ബുധനാഴ്‌ച, ഡിസംബർ 12, 2012
വരുന്നോ...? എയര് ഹോസ്റ്റസ്സ് മലയാളം പറയുന്നത് കേള്ക്കാന്!!!
Labels:
കഥ
സൌദിയിലേക്കുള്ള എല്ലാ യാത്രക്കാരും ബോര്ഡിംഗ് പാസ്സെടുത്ത് വിമാനത്തിലേക്ക് പോകേണ്ടതാണ് “അല്ല എയര് പോസ്റ്റ്സിന്റെ സൌണ്ടല്ലേ അത്..
ഹന്പട പഹയാ ഇജ്ജ് എവിടേക്കാ ഈ പോകണത്..
അ,,,ആ.......അയമൂട്ടിയേ..........നീയായിരുന്നോ.........ഇജോട്ക്കാ ഈ പോണത്. ഞാന് കുറച്ച് മീന് മാങ്ങാന് ദുബായ്ക്കാ..................അല്ല ഇജ്ജ് മീന് കച്ചവടത്തിനു പോവ്യേ...അതോ.........കാരണോലെ നിങ്ങളെന്താണ് വിചാരിച്ചത്......ഇപ്പോഴെ,. മീന് കച്ചവടക്കാരടുത്തും, പച്ചക്കറിക്കാരൊടെത്തുമാ കാഷു കൂടുതല്.......കുത്തിക്കോളിന് കുത്തിക്കോളിന്,,, ..അല്ല അയമൂട്ടി ...നീ എന്ത് കുത്ത്ണ കാര്യാ ഈ പറയണത്... ഞാന് അപ്പളേ അന്ത്രുക്കനോട് പറഞ്ഞ് .......ആ കോണിക്ക് അങ്ങട്ട് കുത്താന്.....ആര്ക്ക് കുത്തിയാലും കണക്കാ.
എന്റെ ബസ്സ് വരാനായിട്ടില്ല,,,അന്ത്രു,,,,,ഏ...ബസ്സോ......എടോ ഇത് ഭീമാനാ....ബീമാനം.....അതെന്നെ ഞാനും പറഞ്ഞത് അതെ,,,, എയര് ബസ് 310, ഞാന് പോവ്യാ
അ.അ.അ.ആ....ഇതെന്താപ്പം കഥ....എന്റെമ്മോ ഇത് ബല്യ ഒരു ചെന്ബട്ടി തന്നെയാണല്ലോ റബ്ബേ.....ഈ ആള്ക്കോരൊക്കെ ഇതില് അടങ്ങൂ........പടച്ചോനെ,,,,,,,,,,,,,,പെണ്ണുങ്ങളാരും അടുത്ത് ഇരിക്കാഞ്ഞാമത്ിയായിരുന്നു...ഈ എയര് ഹോസ്റ്റസെക്കെ സ്വര്ഗ്ഗത്തില് നിന്ന് വന്നതാണോ....എന്തൊരു ഗ്രാമറാ....(ഗ്ലാമര്)....ഇതിനെന്താ റബ്ബേ ഒരു എളക്കം......ഇനി വല്ല ഗട്ടറിലും ചാടിയോ....
”.കേരളം കഴിഞ്ഞാലെ വല്ല സമാധാനവും ഉണ്ടാവൂ...” അതാരാ എന്റെ ബേക്കിലെ സീറ്റില്,,,,,..ഒന്നു പരിചയപ്പെട്ടാലോ.............നിങ്ങളൊടുന്നാ വരണത്.......what ?...പടച്ചോനെ ഇത് പുതിയ സ്ഥലമാണല്ലോ.....ഇത് ഏത് ജില്ലേല,,,,,സഹോദരാ......what nonsense you talking about……I am munna….that is munna bai….from cholamad..ഇത് അല്പ്പം കൂടിയ ഇനമാണന്നാ തോന്നുന്നത്. ഇവനെല്ലേ കുറച്ച് മുന്പ് മലയാളം പറഞ്ഞത്.....ഇനി ഇവന് വല്ല മെന്റെലാസുപത്രിയില് നിന്നും വരുവാണോ ആവോ...മിണ്ടാതിരിക്കുന്നതാ നല്ലത് കാരണം എന്റെ ഇംഗ്ലീഷ് ഇവനെറിയില്ലല്ലോ........ hello…can I take any drinks….പടച്ചോനെ ഇവള് എന്താണ് ഈ പറയണത്. (മലയാളത്തില് പറയുന്നെല്ലെ നമ്മുടെ മന്ത്രി പറഞ്ഞത്..എന്നിട്ട് മലയാളല്ലലലോ...ഹാ....ഇംഗ്ലീഷുകാരിയായിരിക്കും....മോളെ ...ഞാനാ …ടൈപ്പല്ല.....yah,,,yahh…. അച്ചീ....അള്ളാ...എന്തൊരു തണുപ്പാ ഇതിനുള്ളില്.....ഇവളെന്താ ഈ കൊണ്ടുവരണത്....റബ്ബേ ഒന്നു ചിന്പാനും വയ്യേ....നല്ല മുന്തിരി ജൂസാണ്ന്നാ തോന്നുന്നത്...കുടിച്ചു കളയാം......ഇത് ഒരു ചമര്പ്പെക്കെ ഉണ്ടല്ലോ......ആ.ആ..ആവൂ...ഒരു
തലകറങ്ങുന്നുണ്ടല്ലോ....
.all ladies and gentleman ,,,,welcome to Saudi Arbia….എനിക്ക് ഇവിടെന്ന് എണീല്ക്കാന് പറ്റാത്തകോലാണല്ലോ,,,,,
അ...ഇതെന്താ കുറെ വട്ട് പിടിപ്പിച്ച ആള്ക്കാര്…കാലത്തിന്റെ ഒരു പോക്കെ....ഇവരാണോ ഈ അറബികള് എന്നു പറയിണത്...ഇവരെ കണ്ടാല് തന്നെ അറിയാ ഇവര് വട്ടന്മാരാണെന്ന്.....ഇതെന്തൊരു വരിയാണ് തന്പുരാനെ....ആരൊടെങ്കിലും ചോദിച്ചാലോ...........എടോ ഇതെന്താ ഇവിടെ ഒരു വരി.......ക്യയാ..............തും കോന് ഹെ...... ഞാന് ഒന്നും പറഞ്ഞില്ലേ..........എന്റെമ്മോ..... എന്റെപ്പം പോന്നെവരെല്ലാം വട്ടന്മാരാണോ.? മലയാളം പറയുന്ന ഒരൊറ്റ കൊണ്ടോട്ടിക്കാരനിം കാണിന്നുല്ലല്ലോ.... “എന്താ ഇക്കാ നിങ്ങള് ഇവിടെ കിടന്ന് കറങ്ങ്ണത് ” അല്ല മോനെ ഇവിടെന്താ ഒരു വരി കാണുന്നത്.......ആ അത് കൈ രേഖ പരിശോധിക്കാനാ........ഇവിടെ കൈനോട്ടക്കാരുമുണ്ടോ..............സൌദിയില് ആദ്യം വരുന്നവരുടെ എല്ലാം കൈ രേഖ പരിശോധിക്കും എയര്പോര്ട്ടില്........നീ എവിടെത്തുകാരനാ.....ഞാന് മലപ്പുറത്താണ്....എന്താ മോന്റെ പേര്...പോക്കര്.
അനക്കന്താ ഇവിടെ പരിപാടി..”.കാക്കെ, അതൊക്കെ നമുക്ക് പിന്നെ പറയാം,,,നിങ്ങള് വരിയില് നിന്നോളി....അല്ലെങ്കില് കുറെ,സമയാകും പോവാന്,,,,,ഈ ബേഗ് ഞാന് പിടിക്കാം......”…..നല്ല കുട്ടി ഇന്നാട്ടില് ഇങ്ങെനെ സഹായം ചെയ്യണവരാരങ്കിലും കിട്ട്വോ.....ഇന്നാ പിടിക്ക്.....
നാട്ടിലേക്കൊന്നു വിളിക്കണല്ലോ.....മൊബൈലിലാണങ്കില് ചാര്ജൂല്യ....ഇത് കഴിഞ്ഞിട്ട് പോക്കരോട് തന്നെ മൊബൈല് ചോദിക്കാം.
"ഇസ്മുല് അന് ത"........സുഫ് ". ഈ പാസ്പോര്ട്ട് കാണിക്കാം.......അല്ലാതെ എന്താപ്പം ചെയ്യാ...............ഒ........കഴിഞ്ഞു....എടാ പോക്കരെ....പോക്കരെ...ഇവന് എവിടെ പോയികിടക്ക്വ,,,,,,,,,,,,ഇവിടെ ആരോടെങ്കിലും ചോദിക്കാന്ന് വെച്ചാല് ബാസയും അറിയൂല.............ഇനി ബേഗ് അവന് അടിച്ചു മാറ്റിയോ.....ആവോ....അതില് കാര്യായിട്ട് ..ഒരു ഷെഡ്ഡിയും......ഒരു പേന്ടും...കുറച്ച് വര്ത്തായ്ക്കയും ഉണ്ട്....ആ പഹയനാണ്ട് കൊണ്ടോയിക്കോട്ടെ....ആ കുട്ടി വെറുതെ അല്ല സഹായിക്കാന്ന് പറഞ്ഞത് ...എന്നാലും എന്റെ അളിയാ................നമ്മൊളെക്കെ ഒരേ നാട്ടുകാരല്ലായിരുന്നോ................ആരോട് പറയാന്....പുറത്ത് ഇറങ്ങുക തന്നെ.....വല്ല കൂട്ടക്കാരെയും കാണുകയാണങ്കിലോ.......നമ്മളെ അറബി വരും എന്നല്ലേ പറഞ്ഞത്.... ഇവരെന്താ എന്നോട് ഇങ്ങെനെ തെരക്കുന്നത്......കയ്യ് വീടി....ഞാന് പറയട്ടെ....ഇവല് ഈ പാസ്പോര്ട്ട്ക്കാണല്ലോ നോക്കുന്നത്........ഈ വട്ടന്മാരൊരു കാര്യം......"സുഫ് അന സ്വദീഖ് അന് ത".........ഞാന് സ്വദീഖന്നുല്ല.........എന്റെ പേര് അന്ത്രു...ന്നാ.........വിടി കാരണോലെ.......(മനോജെ അത് ഒരു മലയാളി അല്ലേ.....ഇവന് ആദ്യമായിട്ട് ഗള്ഫിലേക്ക് വരുവാന്നാ തോന്നുന്നത്...ഏയ് തള്ളെ......പുള്ളേ...ആ അറബിയന്താ അവനെ പിടിച്ചിവച്ചിരിക്കുന്നത്.....
നമുക്ക് ചോദിച്ചാലോ അനീഷേ...വാ......പാവത്തിനെ സഹായിക്കാം.....)....എന്താ പ്രശ്നം സഹോദരാ......മലയാളിയാണ് അല്ലേ.......അതെ.........നിങ്ങളുടെ പ്രശ്നമന്താ.......ഒന്നൂല്യ സഹോദരങ്ങളെ........ഇപ്പോള് തന്നെ ഒരുത്തന് മലയാളിയാണെന്ന് പറഞ്ഞ് എന്റെ ബേഗ് അടിച്ചുമാറ്റി..........എന്താ അവന്റെ പേര് ആ......പോക്കര് എന്നോ മറ്റോ ആണ്......നിങ്ങളിപ്പോള് പാസ്പോര്ട്ട് അടിച്ചുമാറ്റാന് വന്നതായിരിക്കും അല്ലേ.....മലയാളികള് കൊലയാളികളാണന്നൊരു ചൊല്ലുണ്ട് അത് ശരിയാ......അല്ല കാക്കെ ഞങ്ങള് അതിനൊന്നും വന്നതല്ല......ഈ അറബി നിങ്ങളെ പിടിച്ചപ്പോള് ,,,,,കാര്യം അന്വേഷിക്കാന് വേണ്ടി വന്നതാ....അല്ലാതെ......ഈ അറബി നിങ്ങളുടെ ഖഫീലാ........നിങ്ങള് ഇയാളുടെ കൂടെ പോയാല് മതി......
ഒ...ഇയാളൊ.........പടച്ചതന്പുരാനെ,,എങ്ങെനെ ഇയാളുമായി മുന്നോട്ട് പോകുക........ഇയാളോട് എങ്ങിനെ സംസാരിക്കും..........ആംഗ്യം കാട്ടി ആ മൊബൈലൊന്ന് വാങ്ങിയാലോ............അ ...ഏതായാലും കിട്ടി... ...ആദ്യം നമുക്ക് നമ്മെളെ അബൂബക്കര് ഹാജിന്റെ കരീമിനൊന്ന് വിളിക്കാ.........0535047651....ടിറിംഗ്..... ടിറിംഗ്.....ഹലോ...കരീമല്ലേ ഇത് ഞാനാ....അന്ത്രു....എടാ ഞാന് ഇവിടെ എത്തിയടാ..........ആ കഥൊന്നും പറിയാതിരിക്കുകയാണ് നല്ലത്......(.ഇജ് എവിടെയാ ഇപ്പോള് ഉള്ളത്..).....ഞാന് ഇപ്പോള് എന്റെ ഖലീഫിന്റെ കൂടെ അവന്റെ പൊരയിലേക്ക് പോവാണ്,,,,,,,, ഒാകെ ടാാ......ഞാന് പിന്നെ വിളിക്കാം..................."സുഫ് ഹാദാ അന് ത സ്വദീഖ്"........ഫൈന് ജവാല്.......എടോ വട്ടാ ആംഗ്യം കാട്ടി ചോദിക്ക്.......അത് ഇപ്പം എങ്ങെനെ പറയും.....വല്ലാത്തൊരു മുസീബത്തിലാണല്ലോ പെട്ടത്....അല്ല ഇത് ഫുള്ള് മരുഭൂമിയാണല്ലോ.........ആരാ പരഞ്ഞത് ഇവിടെ ഫുള്ള് മുസൈക്കാണന്ന്......ഇവനെന്താ ഈ സൌണ്ട് ഉണ്ടാക്കുന്നത്.....എത്താനായി എന്നാ തോന്നുണത്.....വെള്ളത്തിന് ദാഹിച്ചിട്ടാണങ്കില് വയ്യ.....ഏത് മഹശറയിലും ഒരു മലയാളിയെങ്കിലും ഉണ്ടാവാറുണ്ട് ഇവിടെ അതും ഇല്യാന്നാ തൊന്നുണത്.......വല്യ പൊര തന്നേണ്...
അല്ല ഒരു പെണ്ണല്ലേ ,,,അത് കണ്ടിട്ട് ഒരു മലയാളി ലുക്ക് ഉണ്ട്.... പക്ഷേ ഇവളുടെ കോലംകണ്ടിട്ട് ശ്രീലങ്കക്കാരിയാണ്,,,,,,,,ഇവളെ കുടി ഞാന് ഡ്രൈവ് ചെയ്യേണ്ടി വരുമോ.....ആകെ കൂടി ഞമ്മക്ക് പറ്റിയ സ്ഥലമാണെന്നാ തോന്നുണത്.....സ്വദീഖ്...അന്ത്രു.....ഹാദാ സയ്യാറാ,,,,,,,അയ് വ,,,,,,ഇജ് ലിസ്....കയ്ഫ ഹാലക്..അന്ത്രു.........ദേ വീണ്ടും മുസീബത്ത്.....
കാര്യങ്ങള് ഇത്രയൊക്കെ ആയ സ്ഥിതിക്ക് അറബി നാട്ടില് വന്നിട്ട് അറബി പഠിച്ചിട്ടില്ലെങ്കില് മോഷല്ലേ...അല്ല ഞമ്മളാ..ആ ശ്രീലങ്കകാരിയെ ഒന്നു പരിചയപ്പെട്ടാലോ.. .
.ഹെ...നോക്കീ...നോക്കീ...ഇവള്ക്കിതന്താ ചെവിട് കേള്ക്കില്ലേ....അണ്ണാ..നീ ആര്...നിന്റെ ഊരവിടെയാ......അണ്ണ ഉങ്കള് എപ്പം എത്തീ.....ഇവളുടെ ഭാഷ കുറച്ചൊക്കെ മനസ്സിലാവ്ണുണ്ട്...സമാധാനായി..അല്ല താത്തെ ഇവിടെ ഒരു മലയാളിയില്ലേ......അല്ലെടോ നീ എവിടെ നിന്നു വരുന്നു...ഇതെ സൌദ്യ അറേബ്യയാണ് രാജ്യം....കേരളല്ല....ഞാനെ നിനക്ക് ഇവിടെത്തെ നിന്റെ റൂമും...എല്ലാവരേയും പരിചയപ്പെടുത്തിയിം തരാം....നടക്ക്....ആ വലത്തേ ഭാഗത്തുള്ളതാണ് നിന്റെ റൂമ്...അതിന്റെ അപ്പുറത്തേത് അറബിയുടെ മക്കളായ ജൂഹിയും ജൌഹാനയും താമസിക്കുന്നത്...തൊട്ടപ്പുറത്തെ റൂമില് അറബിയും പെണ്ണുങ്ങളും...അറബി പലപ്പോഴും ഇവിടെ ഉണ്ടാവാറില്ല....ഇവിടെത്തെ നിന്റെ പരിപാടി എന്താന്ന് വെച്ചാല് കുട്ടികളെ മദ്രസ്സയില് കൊണ്ടുവിടുക...ഞാന് പോവ്യാണ് കിടക്കാന്,,,,നിനക്ക് എന്തെങ്കിലും ആവശ്യമുണ്ടങ്കില് വിളിച്ചാല് മതി.......(അ..അ...അ ആ ഇവള് ആളുകൊള്ളാലോ...)നേരം രാത്രിയായി ഉറങ്ങാം...രാത്രി 12 മണിയായല്ലോ..എല്ലാ ഈ അറബിയും പെണ്ണുങ്ങളും ഉറങ്ങിയിട്ടില്ലേ......ഇനി അറബി ഇവിടെല്ലേ........ഒാഹൊ...നല്ല എസി റൂമ്...കേരളത്തിലാണങ്കില് ഈ ഒരു സുഖം എന്തായാലും ഉണ്ടാവില്ല......ടക്....ടക്....ആരാ.....ആരാപ്പം ഈ പാതിരാത്രിക്ക് വാതിലില് മുട്ടുന്നത്.......അവളായിരിക്കും ആ ശ്രീലങ്കക്കാരി..തുടരും....
തിങ്കളാഴ്‌ച, നവംബർ 26, 2012
പാശ്ചാത്യവല്ക്കരിക്കെപ്പെടുന്ന സാംസ്കാരം
Labels:
ലേഖനം
മലയാളിയുടെ പാശ്ചാത്യ ചിന്തകള്‍ വീടുകളില്‍ കയറി ഇറങ്ങുന്ബോള്‍ ആധുനിക സജ്ജീകരണങ്ങള്‍ ഓരോ വീടിന്‍റെയും മുഖച്ചായ മാറ്റുന്നു. അവിടെ പടിയിറങ്ങിപോകുന്നത് ഭാര്യയുടെ കൊച്ചു വര്‍ത്തമാനങ്ങളും , അയല്‍ക്കാരുമായുള്ള ചങ്ങാത്തവും, പീടീക തിണ്ണയിലെ നേരംപോക്കുകളും, കളി മൈതാനവും, ഒരു പിടി നാട്ടു കാര്യവും, കംബ്യുട്ടറും, ടി.വിയും,മൊബൈല് ഫോണും,ട്രേഡ് മില്ലും പൂര്ണ്ണമായി പാശ്ചാത്യ ചിന്തകളിലൂടെ കടന്നു പോകുന്നു. അദ്ധ്യാനിക്കാതെ കാഷുണ്ടാക്കാം, വിയര്ക്കാതെ എങ്ങിനെ കളിക്കാം അങ്ങിനെ പോകുന്നു മടിയനായ മലയാളിയുടെ സങ്കല്പങ്ങള്.
വിവരസാങ്കേതികതയുടെ ഉദാത്തമായ അതിരവരന്പുകളെ ചേദിക്കുന്പോള് സാംസ്കാരിക കേരളം അധപതിക്കുമോ. ഒരു മൊബൈല് ഫോണുപോലും ഇല്ലാത്ത വ്യക്തികള് മലയാള മണ്ണില് വിരലിലണ്ണാവുന്നവര് മാത്രം. അതിഥി സല്കാരങ്ങള് പഴജന് കോലങ്ങളായി പൂമുഖത്ത് നിന്ന് എടുത്തറിയപ്പെട്ടു. മൊബൈല് ഫോണിനറെ അതിപ്രസരണം പോക്കുവരവകളെ ചരിത്ര ശേഷിപ്പുകളാക്കി.
വീട്ടിലെത്തുന്ന അതിഥിക്ക് സമയമേര്പ്പെടുത്തിയ ആധുനിക പെണ്-വര്ഗ്ഗത്തിന്റെ സീരിയല് ഭ്രമം കൊണ്ട് മണ്ചട്ടിയുടെ കറിയുടെ മണം ഫ്രിഡ്ജിലെ പഴകിയ ഭക്ഷണത്തിലേക്ക് മാറി. സാമൂഹിക ചുറ്റുപാടിലെ സാമൂഹിക ജിവിയെ ഒറ്റപ്പെടുത്തിയതാര്, കൂട്ടുകുടുംബ വ്യവസ്ഥിതയിലും ഒറ്റപ്പെട്ടുപോയ ജന്മങ്ങള്, സമൂഹത്തില് ബി.ടെക്......മൈക്രോസോഫ്റ്റ് ജീവികള് ജന്മമടുക്കുന്പോള് നഷ്ടമാകുന്നത് തുറന്ന സംസാരങ്ങള് , കംബ്യുട്ടറിന് മുന്നില് ജീവീതം ഹോമിക്കപ്പെടുന്ന ഭാര്യയും ഭര്ത്താവും.ഭാര്യയുടെ കാമ ദാഹത്തെ കംബ്യുട്ടറ് ചിപ്പിലൂടെ അടിച്ചമര്ത്തുന്ന യുവ സമൂഹം. തന്റെ കുട്ടികളെ ഒരു നോക്കു കാണാന് ലീവെടുത്ത് സ്നേഹിക്കുന്ന ആധുനിക കൂട്ടുകുടുംബം. കൊച്ചു വീട്ടു വീഴ്ചകളുടെയും സോറി പറച്ചിലിന്റെയും സംഗമ വേദിയായി മാറിയിരുന്ന കളി മൈതാനങ്ങള് കോണ്ക്രീറ്റ് കെട്ടിടങ്ങളായി മാറിയതിനു പുറമെ പാല് പുഞ്ചിരിയുടെ കളിത്തൊട്ടിലുകളും കംബ്യുട്ടറ് ഗെയിമുകള്ക്ക് വഴിമാറി.
പുതിയ നാട്ടു വാര്ത്തകളുടെ ഉറവിടമായിരുന്ന കുളങ്ങളും, തോടുകളും അലക്ഷ്യമായി ഒഴുകുന്നു. വിവരസാങ്കേതിക വിദ്യയുടെ വിരല്തുന്പില് ഒഴിഞ്ഞുമാറിയ ഏഷണിയും പരദൂഷണവും സമൂഹത്തെ നന്മയിലേക്ക് നയിച്ചോ?.സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം യുവസമൂഹത്തെ അക്ഷരാര്ത്ഥത്തില് മൂന്നോട്ട് നയിക്കുന്നു,.
“കാലം മാറി.......കഥാ മാറി......” ലേഖകന് ഇപ്പോഴും ആ പഴയ കമ്മ്യൂണിസ്റ്റാണെന്ന് നിങ്ങള് വിചാരിക്കുന്നുണ്ടാകും..നമ്മുടെ സംസ്കാരത്തെ മറ്റുള്ളവര്ക്ക് മുന്നില് എന്തിന് അടിയറവ് വെക്കണം. ഏതെങ്കിലും പാശ്ചാത്യര് അവരുടെ സംസ്കാരം പിന്തുടരുകയല്ലാതെ വേറെ രാജ്യങ്ങളുടെ സാംസ്കാരത്തിന് പിന്നാലെ പോയിട്ടുണ്ടോ? വിവര സാങ്കേതികതയുടെ മുന്നേറ്റത്തിനനുസരിച്ച് നമ്മളും ഒരു പിടി മുന്നേറണം എന്നത് ശരി തന്നെ പക്ഷെ അത് നമ്മുടെ മൊത്തത്തിലുള്ള മാറ്റത്തിലേക്ക് വഴമാറുന്പോഴാണ് നാം ഭയപ്പെടേണ്ടത്.
വികസനത്തിന്റെ പേരു പറഞ്ഞ് പാവപ്പെട്ടവന്റെ വയറ്റിലേക്ക് പാശ്ചാത്യന്റെ കുന്തം തിരികി കയറ്റുന്ന രാഷ്ട്രീയ ചെകുത്താന്മാര്ക്ക് മുന്നിലാണ് നമ്മളിരിക്കുന്നത്.വിലക്കയറ്റത്തിനധീതമായി വകസനോത്കമായ കാര്യങ്ങള് സമൂഹത്തിലേക്ക് എത്തുകയും അത് മൊത്തത്തിലുള്ള ഒരു വില വര്ദ്ധനവ് എല്ലാ മേഖലകളിലും ഉണ്ടാവുക വഴി നല്ല സാബത്തിക ഭദ്രത കൈവരും എന്നത് പച്ചയായ ഏഥാര്ത്ഥ്യമാണെങ്കിലും ഗള്ഫുകാരന്റെ മനസ്സില് വില വര്ദ്ധനവ് ഒരു തീക്കനലായി അവശേഷിക്കും...നാട്ടില് വില വര്ദ്ധിക്കുന്നതിനനുസരിച്ച് റിയാല് ശബളത്തിന് ഏതൊരു കുലുക്കമില്ലാത്തത് മാനസികമായി ഏത് പ്രവാസിയായും തളര്ത്തും. മകന്റേയൊ, ഭാര്യയുടേയൊ ആവശ്യങ്ങള്ക്ക് മന്നില് തലകുനിക്കാതെ കടം വാങ്ങിയെങ്കലും സന്തോഷിപ്പിക്കുന്പോള് മറക്കാതെ പോകുന്ന നമ്മുടെ നല്ല സാംസ്കാരത്തെ ഇല്ലാതാക്കുന്നതിന് പുറമെ ആവശ്യമായി വരുന്ന സന്തോഷത്തിന്റെ വാതില് എന്നെന്നേക്കുമായി കൊട്ടി അടക്കപ്പെടുന്നില്ലെ......
വാല്ക്കഷ്ണം: ക്ഷമിക്കണം.. ഫോണ്ടിന്റെ ലഭ്യതക്കുറവ് നിങ്ങളുടെ വായനയെ അലോസരപ്പെടുത്തുന്നുവെങ്കിലും അഭിപ്രായം എഴുതാന് മറക്കരുത്.
ഞായറാഴ്‌ച, നവംബർ 25, 2012
!!"ഗാസയെ വ്യഭിചരിച്ച മലയാളിക്കുട്ടി"!!
Labels:
കഥ
"എണീക്കടാ"..ടാ..."എണീക്ക്..എണീക്കടാ."എണീക്ക്.".എണീക്കടാ.".എണീക്ക്"
എണീക്കില്ലടീ..എണീക്കില്ല....ഇവളെകൊണ്ട് ഞാന് തോറ്റു...ഒരു അഞ്ച് മിനുട്ട് കൂടി ഉറങ്ങെട്ടെ അലാരമോളെ...
അലാരത്തിന്റെ കിളി നാദം,,എല്ലാ എന്താണ് ഇന്നെലെ കണ്ടത്...ഒരു വെടിയും പുകയൊക്കെ..., മനസ്സ് നിയന്ത്രിക്കാന് പറ്റുന്നില്ല...കൂടെ ചെറിയ ഒരു തേങ്ങലും... സോഷ്യല് മീഡിയകളിലും വാര്ത്തികളിലും നിറഞ്ഞു നില്ക്കുന്ന പിഞ്ചോമനകളുടെ ശിരസ്സറ്റ ശരീരം കാണുബോള് അവരോട് എന്തന്നില്ലാത്ത സഹാനുഭൂതി എല്ലാരും പൊലെ എനിക്കും അത് ഇന്നെലെ എന്റെ സ്വപനത്തിലും കടന്നുകൂടി.
അതെങ്ങെനയാ....ഫെയ്സ്ബുക്ക് ഉറങ്ങുന്നതിന് അരമണിക്കൂര് മുബെങ്കിലും ഒാഫാക്കി വെക്കണമെന്ന് സുക്കര്ബര്ഗിന്റെ വാപ്പ പറഞ്ഞതായി ഒരു ഒാര്മ്മ.
ഹൊ, എന്തൊരു തണുപ്പാ...നിങ്ങള്ക്കുണ്ടൊ...തണുപ്പ്, ഇപ്പോള് രണ്ട് ദിവസമായിട്ട് ഇങ്ങെനെയാ...ഈ പുതപ്പിന്റെ ഒരു കാര്യം....കാലിലേക്കെത്തുന്പോല് തലയിലേക്കിത്തില്ല, തലയിലേക്കത്തുന്പോള് കാലിലേക്കത്തൂല...ഇനി ഞാന് നീളംവെച്ചതാണൊ അതൊ പുതപ്പിന് നീളം കുറഞ്ഞതാണൊ...എത്രയാലോചിച്ചിട്ടും പിടുത്തം കിട്ടുന്നില്ല.. ഉണക്ക കുബ്ലൂസും അതിന്റെ മേലെ 3 ദിവസം മുബെത്തെ കറിയും ഒഴിച്ചു കിടന്നപ്പെളെ ഒാര്ത്തതാ നാളെ എണീല്കാന് കഴിയില്ലാന്ന്,,എന്റമ്മൊ എന്തോരു കാളലാ പളളന്റെ ഉളളിലൂടെ.....
ഇന്ന് ഒാഫീസ് പോകണൊ...പൊകണ്ടെ...പോയാല് നല്ലത്...ആ ഫലസ്തീനി കാക്കാന്റെ തെറിയും കേട്ട് ഫെയ്സ്ബുക്കില് കണ്ട അലവലാതികളും പോസ്റ്റു ചെയ്യുന്ന വിവരക്കേടും നോക്കി ഫാറൂഖിന്റെ ചായയും മോന്തി അങ്ങിനെ ഇരിക്കാം. അല്ലെങ്കില് പിന്നെ അരയില് നിന്ന് കീഞ്ഞു പോയ മുണ്ട് എങ്ങിനെയങ്കിലും കെട്ടിവരിഞ്ഞ് ഒന്നു കൂടി ആഞ്ഞൊന്നുറങ്ങാം...ഒരു 10-12 മണിവരെ....ഇപ്പൊള് രണ്ട് ദിവസായി ഉറങ്ങാന് പേടിയാ....വല്ല ഇസ്റായീല്കാര് ഈ വെളുത്ത മോന്ത കണ്ടിട്ട് ഗാസ കുട്ടിയാന്ന് പറഞ്ഞ് ബോബിട്ടാലൊ.........ഉറക്കത്തിലെ......ഈ സ്വപ്നത്തിലാ പ്രശ്നം....വല്ലാതെ വെടിവെപ്പായാല് അറിയാതെ ബെഡ് നനഞ്ഞു പോവും.....യേയ് എന്റെ കാര്യല്ലാ പറഞ്ഞത് അപ്പുറത്ത് കിടക്കുന്ന അണ്ണന്റെ കാര്യാ,,,,,,പുളളി സ്വപ്നത്തില് ബീമാനം കയറി പോലും....ഇറങ്ങാനായപ്പൊള് പുളളി ബാത്ത്റൂമിലെത്തി ഒടുക്കം അവിടെ തന്നെ കിടന്നുറങ്ങി.. ഈ പ്രവാസിയായെ പിന്നെ നല്ല രസാ....ചിരിച്ച് ചിരിച്ച് മരിക്കും...ചിലപ്പൊള് ചിരിച്ച് ഭാര്യയുടെ ഫോണ് വന്നാല് കരച്ചിലാവും.....
വയറും വേദനാവുന്നുണ്ട് ബാത്ത് റൂമില് പെട്ടന്ന് പോവും വേണം...ഒടുക്കത്തെ ക്യൂ വെല്ലെ ബാത്ത് റൂമിന്റെ മുന്നില്...ബീവറേജ് ഷോപ്പിന്റെ മുന്നിലുങ്കൂടി ഉണ്ടാവില്ല ഇത്തിയാദി ലൈന്..ഞാന് മനസ്സില് പിറുപിറുത്തു..... എന്താ പുറത്ത് ഒരു ശബ്ദം,,,നേക്കിയപ്പോള് നല്ല മഴ....സൌദി അറേബ്യയില് മഴയൊ...അതും റിയാദില്..വാതില് പൊളിതുറന്ന് പുറത്തിറങ്ങിയപ്പോള് ഒരു ഗാനം തമിഴ് സ്റ്റൈലില്..."അവന് വെളളം ഇന്നെലെ രാത്രി പിടിച്ചു വെച്ചു അവന് വെളളം മുക്കി കൊണ്ടുവരണ്ടാ"...അത് പാട്ടിലൂടെ അണ്ണന്പുളളി നാട്ടാരെ അറിയിക്കുകയാണ്,....അപ്പോഴാണ് പൈപ്പില് വെളളമില്ലാത്ത കാര്യം ഞാനറിയുന്നത്. അറിഞ്ഞതും ബെഡിലേക്കോടി നീളമില്ലാത്ത ബ്ലാങ്കറ്റ് മേത്തിട്ടു ഒന്നുകൂടി...പിന്നെ ഒാര്ത്തു വേണ്ട...ഇത് പോലെ നാളെയും ചിലപ്പോള് വെള്ളമില്ലാണ്ടാവും. എന്ത് വെള്ളമില്ലെങ്കിലും കുളിക്കാതെയങ്കിലും ഒാഫീസില് പോവായിരുന്നു...ഒരു പെണ്കുട്ടിയങ്കിലും കബനിയിലുണ്ടായങ്കില് ഇത് ചെരട്ടക്ക് പെയിന്റെടിച്ച പോലോത്ത മോന്തയായിട്ട് കുറെ ബാംഗാളികള്....പിന്നെ ഒന്നും അറിയില്ലെങ്കിലും എല്ലാം ഞമ്മക്കറിയാം എന്ന മട്ടില് ഇരിക്കുന്ന കുറെ കൂതറ മിസ്-രികളും.
ഒരു വിധം സ്പ്രിംഗ് പോലോത്ത പാന്റ് വലിച്ചു കേറ്റി...ഷെഡിക്ക് മുകളില് ഷര്ട്ടും വലിച്ചിട്ടു ഒരൊറ്റ ഒാട്ടം ബസ്സിലേക്ക്.....ഫെസ്റ്റ് സീറ്റില് തന്നെ...ആദ്യ സീറ്റികിട്ടിയല്ലെങ്കില് അവിടെ ഡോറില് നില്ക്കും....ബേക്കിലേക്ക് പോകാതിരിക്കുന്നതാ നല്ലത്...ആഴ്ചയില് ഒരിക്കള് കുളിക്കുന്ന യു,പിക്കാരനും മാസത്തിലൊരിക്കല് കുളിക്കുന്ന ബംഗാളിക്കിടയില് ഇരിന്നാല് പുകില് പറയണൊ...വല്ല ഫ്ലൈറ്റ് ഒാടിക്കുന്ന പോലെയാണ് ബസ് ഒാടിക്കുന്നത്...ഡ്രൈവിംഗ് കണ്ടാല് ഈ അടുത്ത കാലൊത്തൊന്നും ഫാക്ടറിയില് എത്തില്ല....അപ്പോഴാണ് ഞാന് ഒരു കാര്യം ഒാര്ത്തത് ഞങ്ങളെല്ലാവരും കൂടി ഈ ബസ്സില് ഹജ്ജിന് പോവാന് തീരുമാനിച്ചിരുന്നു..ആരൊ പറഞ്ഞു...നിങ്ങള് ഈ ഡ്രൈവറുമായിട്ടാണ് പോകുന്നതെങ്കില് ഈ ഹജ്ജിനെത്തൂല..അടുത്ത ഹജ്ജിനെ എത്തുളളൂന്ന്...
ഉം....ഏതായാലും ഒരു വിധം ഫാക്ടറിയിലെത്തി...കണ്ണട ഗ്ലാസ്സൊന്ന് ഊതി വീണ്ടും വെച്ച്, കയ്യ് ഒന്ന് പേന്റിനുള്ളിലേക്കിട്ട് വരി നില്ക്കാതെ പഞ്ച് ചെയ്തു...എന്റെ സ്ഥിരം പരിപാടി...ഇങ്ങൊനെയൊക്കെ ചെയ്താല് ബംഗാളികള് നമ്മളെ വലിയ സംഭവമാക്കും...സ്റ്റാഫുകള്ക്ക് പഞ്ചിന് വരിനില്ക്കണ്ടാ...കബനി പറഞ്ഞതല്ല നമ്മള് പാസ്സാക്കിയതാ...ഇനി ഏതെങ്കിലു ബംഗാളി എന്തെങ്കിലും പറഞ്ഞാല് ചിരിച്ചു കൊണ്ട് ഞാന് ക്യാവസ്ത...കമാണസ്സു..എന്ന് പറയും അപ്പോള് പ്രശ്നമില്ല...
ചെ..ചെ....കാര്-പോര്ച്ചില് വണ്ടിയുണ്ട്,,,,,, ഇന്ന് ആ മടയന് നേരെത്തെ എത്തിയിട്ടുണ്ട്. മുദീറായാല് ഇങ്ങെനെ തന്നെ വേണം..കോഴി കൂവുന്പോള് എത്തും...എന്നൂല്യാട്ടോ... ശബളം എണ്ണിവാങ്ങുന്നതിലുളള ഷുശ്കാന്തി.മാസത്തിന്റെ ആദ്യത്തിലും അവസാനത്തിലുമുളള ദിവസങ്ങളില് മാത്രം...അല്ലാത്ത ദിവസം..ഒരു 10-12 മണി.... ഈ നേരം വൈകിവരുന്നത് വല്ല ഏഷ്യക്കാരനുമായാല് 5 മിനുട്ട് വൈകിയാല് കട്ടാക്കുന്ന ടീമാ...അവന്മാര്ക്ക് എന്തുമാവാലൊ...നമ്മക്കൊന്നും പറ്റൂല. മനസ്സില് പിറുപിറുത്ത് കൊണ്ട് പുറത്തേക്കിറങ്ങി മൊബൈലൊടുത്ത് ഭാര്യക്ക് രണ്ട് തെറിയും പാസ്സാക്കി അവന് നേരെത്തെ വന്നതിലുള്ള അരിശം തീര്ത്തു നേരെ ഒാഫീസിലേക്ക് പോയി.
കസാലയില് അടങ്ങാത്ത ചന്തിയും, ഡബര് പന്തിന്മേല് ചാക്കുന്നൂല് ചുറ്റിയ മാതിരി പളളന്മേല് ബെല്റ്റ് വലിഞ്ഞുകെട്ടിവെച്ച് ഇരിക്കണത് കണ്ടാല് സൌദി അറേബ്യ അവന്റെ വാപ്പാന്റൊന്നും ഞമ്മളൊക്കെ അവന്റെ ഞാഞൂലുമാന്നാ...സൌദികള്ക്കുപോലുമില്ലാ ഇങ്ങെനെ ഇളക്കം...ഇവന്റെയൊക്കെ സ്വഭാവം വെച്ചുനോക്കുകയാണെങ്കില് അഞ്ചിന്റെ പൈസ ആ ഫലസ്തീനിലെ കുട്ടികള്ക്ക് കൊടുക്കാന് തോന്നൂല...അഹങ്കാരത്തിന്റെ അവസാനം ഒരു വാക്കുണ്ടെങ്കില് അത് ഫലസ്തീനിക്കാരാണൊ...എന്ന് ചോദിച്ചാല് പറഞ്ഞുപോകും..
സ്വഭാവം വെച്ചു നോക്കുകയാണങ്കില് ഒന്ന് പൊട്ടിച്ച് പോവും. ഇസ്റേയേല് കാര് വെറുതെല്ല ഇവന്മാരെ...ഇങ്ങെനെ ,ചെയ്യുന്നത്.....
ഞാന് ഒന്നും പറയുന്നില്ലെ,,,ഇനി ഞാന് എന്തെങ്കലും പറഞ്ഞ് പൊല്ലാപ്പിനില്ലെ.......
അവരുടെ സ്വഭാവം മാറ്റിമറിച്ചത് ഇപ്പോഴും തുടര്ന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങള് കൊണ്ടാണെന്ന് എന്റെ സഹ പ്രവര്ത്തകന് പറഞ്ഞു...ഈ സ്വഭാവത്തിലെ അവര്ക്ക് അവിടെ പിടിച്ചു നില്ക്കാന് കഴിയുകയുളളൂ പോലും...എന്തായാലും പുലിവാല് ഞമ്മക്ക് തന്നെ...ചാരിയാല് ചാരിയവനെ മണക്കുമെന്നൊരു ചൊല്ലുണ്ട്.....നമ്മുടെ സ്വഭാവത്തിലെന്തൊ മാറ്റമുണ്ടോ......ഉണ്ടോ.....ഇല്ലായിരിക്കണം....
കലികാലം എല്ലാതെന്ത് പറയാന്,,,,എന്തായാലും ഫലസ്തീനി എന്നും ഫലസ്തീനിതന്നെയായിരിക്കും.....
നിങ്ങളുടെ ഒരു പൊളപ്പന് അഭിപ്രായം അങ്ങ് എഴുതിയാട്ടെ..
ഒരു പാട് ആലോചിച്ചു ഇത് എഴുതണൊ,വേണ്ടയൊ, ഇന്നെലെയുടെ ആ സ്വപ്നം എന്നെ ഇത് എഴുതാന് പ്രേരിപ്പിച്ചു.
വ്യാഴാഴ്‌ച, നവംബർ 15, 2012
!!!"ഫെയ്സ്ബുക്കും കട്ടന്-ചായയും പിന്നെ ഒരു എയര് ഇന്ത്യയും"!!!
Labels:
കഥ
ഞാന് നാളെ ഗള്ഫിപ്പോവാട്ടോ....ശുക്കൂറെ ..എന്താ അന്ത്രുക്ക ഇത്ര പെട്ടെന്ന് പോവണത്......വിസ ശരിയായപ്പം അങ്ങ് പോവന്യേ........ഈ വയസ്സാന് കാലത്ത് ഇത് വേണോ...അല്ല ശുക്കൂറെ അനക്ക് ഗള്്പ്പുക്കെന്നും പോവണ്ടേ.........ഇജ് പെണ്ണുങ്ങെളേയും കെട്ടിപ്പിടിച്ചു കിടന്നോ....അതൊരു സുഖം വേറെ തന്നെയാ അന്ത്രുക്ക..അല്ല അന്ത്രൂക്ക നിങ്ങള് പോണത് എയര് ഇന്ത്യക്ക് തന്നെയല്ലെ..അതെടാ...ഉം നല്ല കോളായി എത്തിയാല് എത്തി...അതൂല്ല ഇങ്ങള് മിക്കവാറും ഏതെങ്കിലും ഉഗാണ്ടയില് എറങ്ങൂന്നാ തൊന്നുണത്. നീ നീ എന്താ ശുക്കൂറെ നന്നാവാത്തെ. നിന്നോട് വര്ത്താനം പറഞ്ഞിരുന്നാല് നേരം വെളുക്കും. കൂറെ ആളുകളെ കാണാനുണ്ട് ഊം ഞാന് പോവാ..
നമുക്ക് മഹ്ശറയില് വെച്ച് കാണാം അന്ത്രുക്ക.......എടാ പഹയാ ഈ ബോഡി പണ്ടെത്തെ കപ്പയും മീനിന്റേയുമാ........അല്ലാതെ നിന്റെ ഒണക്ക ഫാസ്റ്റ് ഫുഡല്ല. കുട്ട്യാളെ ഒാരാ പുകിലുകള് ഒരു കബ്യൂട്ടറും ഒരു കട്ടന്ചായയും. പണ്ടൊക്കെ ഒരു കട്ടന് ചായയും നുറുക്കും കഴിച്ചാല് കമമ്യൂണിസ്റ്റായി ഇന്നിപ്പോള് അതല്ലല്ലൊ. ഒരു കട്ടന് ചായയും ഒരു കബ്യൂട്ടറുമുണ്ടങ്കില് അവന് ഫെയ്സ്ബുക്കിലുണ്ടെന്നാണ്, ഹൊ,,ആലോചിച്ച് സമയം പോയതറിഞ്ഞില്ല.. വീട്ടിലാരും കാണുന്നില്ലല്ലോ...കദീസാ...എടി കദീസാ..ഇവള് എവിടെപോയികിടക്ക്യാ...ഞാന് പോയിട്ട ഇവക്ക് സുഖമായി ഉറങ്ങാലൊ,,കദീസാാാ.....
ആ..ആ..ഞാന് ഇവിടെണ്ട്..വിളിച്ച് കാറണ്ട..
നീ അവിടെ എന്ത്എടുക്കേനി..ഞാന് ഇവിടെണ്ടേനി..ഊം...നേരെത്തെ കിടാക്കാം...നാളെ രാവിലെ പോകാനുള്ളതല്ലെ..പെട്ടിയൊക്കെ എടുത്തു വച്ചൊ...ഉം..നോക്കിന്ന്...അച്ചാറും,, എറച്ചി പൊരിച്ചതും..വര്ത്തായ്ക്കിം ഒക്കെ എടുത്ത് വെച്ച്ക്ക്ണ്..പിന്നെ 3 കണ്ടം തുണീണ്ട്..അതെന്തിനാ കദീസാ തുണി..ഇനി എങ്ങാനും മയ്യത്തായാലൊന്ന് വിചാരിച്ചിട്ടാ,,,എയര് ഇന്ത്യക്കാ പോണത് മനുഷ്യാ..അതുകൊണ്ടാ
എനിക്കിപ്പളാണ് കാര്യം മനസ്സിലായത്.. 3 മാസം മന്പ് നീ നിര്ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാ ഈ ബീമാനത്തില് പോവാന് വേണ്ടി...നീ എന്നെ കൊല്ലാന് വേണ്ടിയല്ലെ..ആ ബീമാനം തന്നെ ബുക്ക് ചെയ്തത്. (കദീസയുടെ മനസ്സില് ഒരു ലഡു പൊട്ടി..വിഷം കലര്ത്തി കൊടുത്താല് ആള്ക്കാര് അറിയും മറ്റെന്തെങ്കിലും ചെയ്താലും അറിയും ഇതിപ്പൊള് ആരറിയാനാ,,,മംഗലാപുരത്തെ പൊലെ ഒന്ന് വീണാലൊ,,,നമുക്ക് വേറൊരുത്തനെ കെട്ടാലൊ..എങ്ങിനെയുണ്ട് ഫുദ്ധി.)
അന്ത്രുക്കാ...പോവല്ലേ...അന്ത്രുക്കാാാ,,,,,,,,,എടീ.......നീ ഇങ്ങെനെ കരഞ്ഞാലോ.....ഞാന് അതെല്ല ഇക്കാ കരയണത്,,,എനിക്ക് ഇനി നിങ്ങളെ കാണാന് പറ്റൂലല്ലോ എന്നാലോജിച്ചിട്ടാ...
പേടിപ്പിക്കല്ലെ കദീസാ...എല്ലീം തന്നെ ആള്ക്കാരൊക്കപ്പാടെ പേടിപ്പിച്ചീണ്...ഞാനാ പണ്ടാറ വണ്ടി ബുക്ക് ചെയ്യാണ്ടായിരുന്നു, മരിച്ചാല് ഇന്ഷൂറന്സ് കൂടെ കീട്ടൂല..
ഞാന് രണ്ടുവര്ഷം കഴിഞ്ഞാല് വരില്ലേ.....എനിക്കിഞാരാ ഉണ്ടാവ്യാ കൂടെ കിടക്കാന്.................അതിന് നീ വിഷമിക്കേണ്ട,,,,,,നമ്മുടെ ശുക്കൂറിന്റെ മോനില്ലേ അവന് നിനക്ക് പേടിക്ക് നിന്നുതരും....നല്ല കാര്യം ,അവന് ഇപ്പോഴേ കാലുംകെയ്യും കാണി്ക്കുന്നുണ്ട്..............അവനോ.....ആ.....ഏഴു വയസ്സുള്ള ചെക്കനോ......നിങ്ങളു വിചാരിക്കുന്ന പോലെയൊന്നുമല്ല ഇപ്പോഴെത്തെ കുട്ടികള്......അവരുടെ കയ്യിലുള്ള മൊബൈലിലൊക്കെ ബ്ലൂ ഫിലിമാാാ.......കദീസാ എനിക്ക് പേടി അതൊന്നുമല്ല ഇങ്ങെനെ പോയാല് ഈ ലോകത്തിന്റെ അവസ്ഥ എന്താകും........ഇപ്പെതന്നെ പീഡനത്തിന്റെ സംസ്ഥാന സമ്മേളനാ നടക്കുന്നത്....അല്ല അന്ത്രുക്കാ നിങ്ങള് ഉറങ്ങുന്നില്ലേ....സമയത്രയായി...ആ............ രാവിലെ എട്ട് മണിക്കാ ഫ്ലൈറ്റ്. നിങ്ങള് ഈ ഫ്ലൈറ്റില് കയ്യും കാലൊന്നും ഇളക്കരുത്....എന്നിട്ട് വേണം ഈ പെണ്ണുങ്ങളൊക്കെ പീഡിപ്പിച്ചേ....എന്ന് വിളിച്ചുപറയാന്.....................നീ ഉണ്ടാകുന്പോള് എന്തിനാടീ...... വേറൊരു പെണ്ണ്..
അ..അ..ആ..എല്ലാവരും രാവിലെതന്നെ എത്തിയല്ലൊ...ആ ന്യൂസ് ഒന്ന് വച്ചെ...വല്ല ബീമാന വാര്ത്തൊയുമുണ്ടാവും...
“സൌദിയിലേക്ക് പോകുന്ന എല്ലാ വിമാനങ്ങളും വൈകിയേ പറക്കു"
എല്ലാ ബീമാനങ്ങൊളെന്നും പറയണ്ട എയര് ഇന്ത്യാ എന്നു പറ..
ഏയ് ...............മുസ്ലിയാരെ ഇത് ഈ ടിവിക്കാര്ക്ക് പിശകു പറ്റിയതാ........അല്ല മോല്യാരേ...
നമ്മുടെ ഫെയ്സ്ബുക്ക് പിള്ളേരില്ലെ അവര് ഇന്നെലെ വയലാര് രവിക്ക് ഷവര്മ വാങ്ങി കൊടുത്തു...ആ പഹയന് അത് കഴിച്ച് വയറ്റിന്ന് പോക്കാ...ഹോസ്പിറ്റലില് അഡ്മിറ്റാ....
അത് പ്രമാണിച്ചാ ബീമാനം വൈകുന്നത്..അതെന്താ അങ്ങിനെ...ഒന്നും പറയണ്ട അന്ത്രൂ..എയര് ഇന്ത്യയിലെ ഫ്ലൈറ്റില് നിന്ന് കഴിച്ചാണ് നമ്മുടെ രവി പിള്ള പറയണത്, അപ്പൊ,മൊല്യാരെ രവി ഹാജിയും എയര് ഇന്ത്യയെകുറിച്ച്റിഞ്ഞു. ഷുക്കൂറെ ഇവനൊന്നും ഇത് കിട്ടിയാല് പോരെ ഇവനൊയൊക്കെ...പറയിണില്ല ഞാന്,,,സംസാരിച്ചിരിക്കാന് സമയില്ലാ നമുക്കിറങ്ങാം......കരയല്ലേ...........കദീസാാാ..............(ഞമ്മക്കെല്ലെ അറിയൂ...അവളുടേത് കള്ള കരച്ചിലാണെന്ന്)........,നടക്കീന്ന്,,ഇജ് പോരിണില്ലെ ഷുക്കൂറെ എയര്പോര്ട്ട്ക്ക്..ഇല്ല...അന്ത്രൂക്ക..(ഷുക്കൂര്: എനിക്കാവില്ല അവിടെ കാത്ത് കെട്ടി കിടക്കാന്,,ബീമാനം വൈകും ഉറപ്പാ)
“സൌദിയിലേക്കു പോകുന്ന എല്ലാ യാത്രക്കാരും ബോഡിംഗ് പാസ്സ് എടുത്ത് ഫ്ലൈറ്റിന്റെ അടുത്തേക്ക് പോവുക”
(തുടരും)
വെള്ളിയാഴ്‌ച, നവംബർ 09, 2012
നിങ്ങള് കണ്ടുവോ!!! ആ പഴയ ചങ്ങായിയെ....?
Labels:
ലേഖനം
ജീവിതത്തിന്റെ പല ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്പോള് പല മുഖങ്ങളും നമ്മുടെ മനസ്സിലേക്ക് കയറിവന്നേക്കാം...അതില് മറക്കാനാവാത്ത മുഹൂര്ത്തങ്ങളും വേദനിമുളവാക്കുന്ന സന്ദര്ഭങ്ങളും.....മനസ്സില് മിന്നിമറയുന്പോള്......ഇതെല്ലാം എവിടെയങ്കിലും ഇറക്കിവെക്കണം എന്ന തോന്നലുണ്ടാകുന്നത് സ്വാഭാവികം. എല്ലാ പ്രശ്നങ്ങളും എല്ലാവരോടും പറയണമെന്നില്ല......ഭാര്യയോട് പറയേണ്ടത് ഭാര്യയോടും.....ഉമ്മയോട് പറയേണ്ടത് ഉമ്മയോടും പറയുന്പോല് നമുക്ക് എല്ലാം തുറന്ന് പറയാന് സുഹൃത്തുക്കള് അല്ലെങ്കില് ഒരു സുഹൃത്ത് അനിവാര്യമാകുന്നു. കാണുന്ന എല്ലാവരോടും കുശലം പറയുന്പോള് എല്ലാവരും അറിയുന്നവനും എല്ലാവരേയും അറിയുന്നവനും ആയിരിക്കാം...പക്ഷേ നഷ്ടമാകുന്നത് ഒരു അടുത്ത സുഹൃത്തുക്കളായിരിക്കും. സുഹൃത്തുക്കെളെ തെരെഞ്ഞെടുക്കുന്പോള് ശ്രദ്ധിച്ചില്ലെങ്കില് പല അപകടങ്ങളിലേക്കും നമ്മെ അത് ചെന്നെത്തിക്കും. പല കാലങ്ങളില് പല സുഹൃത്തുക്കള് നമ്മളെ തേടിവരും...അത് ചിലപ്പോള് നമ്മുടെ വീടിന്റെ അടുത്തുള്ള നമ്മുടെ കളിക്കൂട്ടുകാരനായിരിക്കാം, നമ്മുടെ ക്ലാസ് മീറ്റായിരിക്കാം...അല്ലെങ്കില് ജോലി സ്ഥലെത്തെ കൂട്ടുകാരനായിരിക്കാം ......ഇതില് നമ്മുടെ കളിക്കൂട്ടുകാരനൊഴിച്ച് ഭാക്കിയുള്ളതെല്ലാം ഒരു താത്കാലിക കൂട്ടുകാരായിരിക്കും. ഇവര് നമ്മുടെ വീടിനെകുറിച്ച്,,,നാട്ടുകാരെ കുറിച്ച് നല്ല ബോധ്യമുള്ളവരായതുകൊണ്ട് കണ്ടറിഞ്ഞ് നമ്മുടെ സുഖ: ദുഖങ്ങളില് പങ്കാളിയാകുന്നവരായിരിക്കും...നമ്മുടെ ജീവിത വിജയങ്ങളുടെ മുഖ്യ പങ്കും പലപ്പോഴും സുഹൃത്തുക്കളാകാറുണ്ട്. നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാന് നമ്മുടെ സുഹ-ത്തുക്കള്ക്ക് കഴിയും.
ഒരാളെ കണ്ടുമുട്ടുന്പോള് തന്നെ അയാളെ നമ്മുടെ മനസ്സില് പ്രതിഷ്ഠിച്ച് നമ്മുടെ മനസ്സിന്റെ വാതായനങ്ങള് അവരുടെ മുന്പില് തുറക്കുന്പോള് നമുക്ക് നഷ്ടമാകുന്നത് സമൂഹത്തിലുള്ള നമ്മുടെ സ്ഥാനവും,,മാനവും..അവരുടെ ചൂഷണത്തില് ഇരയാകേണ്ടി വരുന്ന നമ്മുടെ തുറന്ന മനസ്സിനെ പഴിച്ചിട്ട് കാര്യമില്ല. സുഹൃത്തില്ലാത്തവര് സമൂഹത്തില് ഒറ്റപ്പെടുന്നുണ്ടെങ്കലും അവര് അവരുടെ മനസ്സ് തുറക്കുന്നത് ജീവിത പങ്കാളിയുടെ അടുത്തായിരിക്കും..ഒരേ മനസ്സുള്ളവര് തമ്മിലുള്ള ബന്ഡമാണ് യഥാര്ത്ഥ സുഹൃത്ത് ബന്ധം എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് നാം സമൂഹത്തില് കണ്ടുവരുന്ന പല ആത്മഹത്യകളും വരല് ചൂണ്ടുന്നത്. കാരണം ഒരേ മനസ്സുണ്ടാവുന്പോള് അവിടെ പരിഹാരങ്ങള് ഉണ്ടാവുന്നില്ല....ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്ത് ക്ഷമിക്കുന്നവനായിരിക്കണം. ക്ഷമിക്കാവുന്ന രീതിയിലുള്ള പ്രവര്ത്തനമോ, വാക്കോ രണ്ടു പേരില് നിന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്.
ഒാട്ടോഗ്രാഫില് എഴുതിച്ചേര്ത്ത വരികളിലൂടെ കണ്ണോടിക്കുന്പോള് നമ്മുടെ ആ ക്ലാസ് മീറ്റിനെ ഒന്നു കാണണമെന്നു തോന്നുന്പോള് കൂട്ടം, ഫെയ്സ് ബുക്ക്, ടിറ്റര്, ഒാര്ക്കൂട്ട് പോലോത്ത സൈറ്റുകള് നമ്മുടെ സുഹൃത്ത് ബന്ഡത്തെ ദൃഡമാക്കുന്നു. ഇന്നിന്റെ കൂട്ടുകുടുംബ വ്യവസ്ഥിതിയില് കൊഴിഞ്ഞുപോകുന്ന കളിക്കൂട്ടുകാരന്....ഒരു ആത്മ സൂഹൃത്ത് സൈബര് ഫ്രണ്ട്ഷിപ്പിന് വഴിമാറുന്പോള് നമ്മുടെ ആ തുറന്ന മനസ്സ് എന്നെന്നേക്കുമായി അടക്കപ്പെടുന്നു. അവിടെ ആത്മഹത്യയല്ലാതെ പരിഹാരമാകുന്നില്ല സൈബര് യുഗത്തില്.....ഒരു പ്രധാന കാര്യം ആരുടെയെങ്കലും മുന്പില് അവതരിപ്പിക്കുന്പോള് അത് കേള്ക്കാനുള്ള സമയം പോലും ഇന്നിന്റെ യുഗത്തിലില്ല.,,,എന്നതാണ് സത്യം.....അവര്ക്ക് അവരുടേതായ പ്രശ്നങ്ങള് .....പരിഹാരങ്ങള് വഴിമാറുന്ന അവസ്ഥ......
സുഹൃത്ത് ബന്ധം സ്കൂളിലേക്കത്തുന്പോള് നമുക്ക് പെണ്-സുഹൃത്തുക്കളുണ്ടാകാം...ഒരു പെണ്സുഹൃത്ത് ഒരിക്കലും വീടിന്റെ അടുത്തുള്ളവരായിരിക്കരുത്....കാരണം രഹസ്യങ്ങള് സൂക്ഷിക്കുന്നതില് അവര് പരാജയപ്പെടുന്നു . പെണ്കുട്ടികള്ക്ക് പലപ്പോഴും ഒരു ആണ് സുഹൃത്തായിരിക്കുന്നത് അവരുടെ പൊതുവെയുള്ള സംരക്ഷണത്തിന് കാരണമാകാറുണ്ട്. ആണ്കുട്ടികള്ക്ക് പെണ്കുട്ടികള് പലപ്പോഴും പരിഹാരങ്ങള് ഉപദേശിക്കുന്ന ഒരു ഉപദേഷ്ടാവിന്റെ ജോലി മാത്രമേ പൊതുവായി പറഞ്ഞാല് ചെയ്യാന് കഴിയുകയുള്ളൂ......പല അപകടരമായ തീരുമാനങ്ങള് ഒരു ആണ് സുഹൃത്തില് നിന്ന് ലഭിക്കുന്പോഴും അത് ഒഴിവാകുന്ന രീതിയിലുള്ള ഉപദേശങ്ങള് പെണ്സുഹൃത്തുക്കള്ക്ക് നല്കാന് കഴിയും. ഒരു എടുത്തു ചാട്ടത്തെ ഒഴിവാക്കാന് ഒരു പരിധി വരെ പെണ്കുട്ടികളായ സുഹൃത്തുക്കള്ക്ക് കഴിയും.....കാരണം ഒരേ പ്രായത്തിലുള്ളവരാണങ്കില് പലപ്പോഴും പക്വതയത്തിയത് പെണ്കുട്ടികള്ക്കായിരിക്കും. പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം എതിര് ലിംഗത്തിന് മേലുള്ള ആകര്ഷണത കൊണ്ട് അത് പ്രണയത്തിലേക്കും, വിവാഹത്തിലേക്കും എത്താറുണ്ട്. നേരെ മറിച്ചും സംഭവിക്കാം.....ആണ്കുട്ടികള്, പെണ്കുട്ടികളുമായുള്ള സുഹൃത്ത് ബന്ധം അവരെ സംബന്ധിച്ച് പറയുകയാണങ്കില്, വിവാഹം കഴിഞ്ഞതിന് ശേഷവും തുടര്ന്നു പോകുന്നത് കൊണ്ട് അത് പലപ്പോഴും കുടുംബ ബന്ധങ്ങളെ വേര്പെടുത്തുന്നതിലേക്ക് എത്തിച്ചേരാറുണ്ട്. ഈ ലേഖകന് കണ്ട ചെറിയ കാര്യം,
ബസ്സ് കാത്തുനില്ക്കുന്ന അമ്മായിഅമ്മയും മരുമകളും അതുവഴി വന്ന അവളുടെ ആ പഴയ ആണ് സുഹൃത്തിനെ കണ്ടപ്പോള് വിവരം തിരക്കി......അത് കണ്ട അമ്മായി അമ്മ, വീട്ടില് ചെന്നതിന് ശേഷം അവളെ കണക്കിനു ശാസിച്ചു. അതുപോലെ ഭര്ത്താവുമൊന്നിച്ച് വരികയായിരുന്ന പെണ്കുട്ടി,, തന്റെ പഴയ ആണ് സുഹൃത്തിനെ കണെടപ്പോള് ഒന്നു ചിരിച്ചു പോയതിന് സ്വന്തം ഭര്ത്താവില് നിന്ന് കരണത്തടി വാങ്ങിയ ഹത ഭാഗ്യയായ യുവതി....സാക്ഷര കേരളത്തിലേ പഴഞ്ജനായ ആധുനികത.. അപ്പോള് സുഹൃത്ത് ബന്ധമാകാം അത് ആളിനേയും പരിസരങ്ങളേയും മനസ്സിലാക്കിയതിനു ശേഷം ആ ബന്ധം പുതുക്കുന്നതായിരിക്കും നമുക്കും അവര്ക്കും നല്ലത്..പലപ്പോഴും നമ്മുടെ സ്വാഭാവത്തിന-നുസരിച്ച് മറ്റുള്ളവരോടു പെരുമാറുന്പോള് ബന്ധങ്ങള് നഷ്ടമാകുന്നു....മറ്റുള്ളവരുടെ സ്വഭാവത്തിന-നുസരിച്ച് നമ്മുടെ പ്രവര്ത്തിയേയും പെരുമാറ്റത്തേയും മാറ്റുന്പോഴാണ് അവിടെ പുതിയ ബന്ധങ്ങള് വളരുന്നത്. എന്നുവിചാരിച്ച് നമ്മുടെ വ്യകതിത്വത്തെ ഹത്യ ചെയ്യണം എന്നല്ല ഇവിടെ ഉദ്ദേശിച്ചത്. നമുക്ക് നമ്മുടേതായ കാഴ്ചപ്പാടും നമ്മുടേതായ ഒരു വിത്യസ്തമായ ബന്ധങ്ങളും ഉണ്ടായിരിക്കണം..അതായത് എല്ലാത്തില് നിന്നും വിത്യസ്തനാകണം,,,അപ്പോഴേ അവിടെ പുതിയ ചിന്തകളും പുതിയ സുഹൃത്തുക്കളും, കണ്ടുപിടിത്തങ്ങളും ഉത്ഭവിക്കുകയുള്ളു.
മലയാളികളെപ്പോഴും വ്യക്തി ബന്ധങ്ങള്ക്ക് വില കല്പിക്കുന്നവരാണെന്ന് പറയാറുണ്ടെങ്കിലും പലപ്പോഴും അത് നമ്മെ വിട്ട് പോകുന്നു. ഫ്രണ്ഷിപ്പിന് പല ആകൃതികള് ....കോളേജ് തലം മുതല് നല്കിവരുന്നു, ക്യാപസിന്റെ സൌന്ദര്യത്തിന് വേണ്ടി ഫ്രണ്ട്ഷിപ്പ് കാര്ഡുകള്, ബാന്ഡേജുകള് ,,,,,,,,പലപ്പോഴും നമ്മുടെ പ്രണയം തുറന്നുപറയാതെ വരുന്പോള് എന്നും അത് ഒരു നല്ല ഫ്രണ്ട്ഷിപ്പായി തുടര്ന്നു പോകുന്നു...നമ്മുടെ പല സിനിമകളിലും ഈ വിഷയം ചര്ച്ചചെയ്തിട്ടുണ്ട്. ഒരു ഫ്രണ്ടസിനോട് നമുക്ക് പ്രണയം തോന്നിതുടങ്ങുന്പോള് അവിടെ പലതും മറച്ചുവെക്കുന്നു. സൌഹൃദത്തിന് പുതിയ മാനദഡ്ണങ്ങള് കൈവരുന്നു. പല മാതാപിതാക്കളും പല ചര്ച്ചകളുലും പറയാറുള്ളതു പോലെ എന്റെ മകന് അല്ലെങ്കില് മോള് എന്നോട് എല്ലാം തുറന്നു പറയുന്ന എന്റെ ഒരു നല്ല സുഹൃത്താണെന്ന്, സൈബര് യുഗത്തില് കൂടുതലുള്ളതിനെ മറച്ചുവെച്ച് ചെറിയ കാര്യങ്ങള് മാത്രമെ അവര് തന്റെ അച്ചനമ്മയുടെ അടുത്ത് പറയുന്നുള്ളു. സമൂഹത്തിന്റെ ഉള്ളറകളിലേക്ക് നാം ഇറങ്ങി ചെല്ലുന്പോള് നാം കാണുന്നു..10-ാം ക്ലാസില് പഠിക്കുന്ന ഒരു കുട്ടിക്ക് അവന്റെ ഇരട്ടി പ്രായമുള്ളവര് സുഹൃത്തായി കാണുന്നു, അവിടെ ചിലപ്പോള് അവന്റെ സമപ്രായത്തിലുള്ളവര് വളെരെ കുറവുള്ള പ്രദേശമായിരിക്കാം.
സുഹൃത്തുക്കള് തമ്മില് എപ്പോഴും ബഹുമാനത്തെ അവഗണിക്കുന്നവരായിരിക്കും അപ്പോള് നമ്മുടെ വയസ്സിനും ഇരട്ടി വയസ്സുള്ളവരായവര് സുഹൃത്തുക്കളാകുന്പോള് ആളുകള്ക്കു മുന്പില് നമ്മള് വിഷദീകരിക്കുന്നത് വരെ നമ്മുടെ ചേട്ടന്റെ സ്ഥാനമേ അവര് നമ്മുടെ ഉറ്റ സുഹൃത്തിന് നല്കുകയുള്ളു. സുഹൃത്തുക്കളാകുന്പോള് പല സംസാരങ്ങളും അതിര് കടക്കാം, ഈ സംസാരം മറ്റുള്ളവര്ക്ക് അരോചകമാകുന്പോള് സുഹൃത്തുക്കള്ക്കിടയില് പ്രശ്നങ്ങള് ഉടെലുടുക്കുന്നു. രണ്ടു പേര്ക്കിടയിലുള്ള രഹസ്യങ്ങള് സൂക്ഷിക്കുന്നവനായിരിക്കണം ഒരു യഥാര്ത സുഹൃത്ത്. നിങ്ങള്ക്ക് ഇനിയും ഒരു സൂഹൃത്തിനെ കിട്ടിയില്ലേ.....എല്ലാം കേള്ക്കാനുള്ള ഒരു നല്ല സുഹൃത്തിനെ തേടുകയാണോ.. നിങ്ങള്. കണ്ടെത്തു, വിളിക്കു ആ പഴയ ചങ്ങാതിയെ.
ബുധനാഴ്‌ച, ഒക്‌ടോബർ 24, 2012
ഗള്ഫുകാരന്റെ ഭാര്യക്കെന്താ കൊബുണ്ടോ?
Labels:
ലേഖനം
1977 കളിലാണ് മലബാറുകാരന് തന്റെ ഗള്ഫ് സ്വപ്നങ്ങള്ക്ക് അടിത്തറ പാകിയത്...........അറബിക്ക് അടിമത്വത്തിന്റെ ഒരു ആള് രൂപമായിരുന്നോ......മലയാളിയുടെ ആ പറിച്ചിനടല് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അടുക്കളയില് പുകയുടെ ഗന്ഡം മണലാരിണ്യത്തില് വിയര്പ്പഴുക്കുന്നവന്റെ മനസ്സിലേക്ക് ആശ്വാസത്തിന്റെ സുഗന്ഡം.. ......സാന്പത്തിക സ്വാതസ്സിന്റെ ആണിക്കല്ല് കേരളത്തിന്റെയും ഇന്ത്യയുടെയും….. മലബാറുകാരന്റെ ചുമലില് എടുത്തറിയപ്പെട്ടു. ബെന്സുകാറുകള് മലയാളിയുടെ പോര്ച്ചുകളില് നിത്യാകാഴ്ചയായി......മലബാറുകാരന് അഹ്ങ്കാരത്തിന്റെ ആള് രൂപമായി എന്ന് മാറിയോ അന്ന് അറബി ചൂഷണത്തിന്റെ ഇരയായി വര്ത്തിച്ചു........കാലം മാറി.........മലയാളിയുടെ സ്വപ്നം ഗള്ഫ് എന്ന കാന്തിക വലയങ്ങള്ക്കുള്ളിലായി..... മുസ്ലിം വീടുകളില് രണ്ടില് ഒരാള് ഗളഫുകാരനാവണം എന്നത് നാടിന്റെ ആവശ്യമായി.. സമൂഹത്തിന്റെ പാരന്പര്യ സാംസ്കാരം പിച്ചിചീന്തി.... കുട്ടിപ്രായത്തില് ഒരു വീടിന്റെ മൊത്തം ചുമതല അവന്റെ തലക്കടിയിലായി,....
.ഗള്ഫ് അവന്റെ കല്യാണ സ്വപ്നങ്ങള്ക്ക് വേഗത കൂട്ടി..................പെണ്ണ് വീട്ടുകാര്ക്ക് നെടുവീര്പ്പിന്റെ തിരിനാളത്തിന് തുടക്കമിട്ടു, സ്ത്രീധന തുകയുടെ നിലവാരം അത്യുന്നതങ്ങളുലെത്തി.......പെണ്ണു കെട്ടാന് വേണ്ടി മാത്രം ഗള്ഫിലേക്ക് പറക്കുന്നവരുടെ എണ്ണം ദിനം പ്രതിപെരുകി....സ്ത്രീധന തുകയുടെ ഏറ്റക്കുറച്ചിലുകള്ക്ക് വിരാമമിടാന് വേണ്ടി ഇറങ്ങിത്തിരിച്ചവര്...........ഏത് താന്തോന്നിക്കും രണ്ട് മാസം ഗള്ഫില് നിന്നാല് 3 ലക്ഷവും, കാറും പിന്നെ.............ഉം കിട്ടും എന്ന ചിന്ത..
പുതിയ കച്ചവട സങ്കല്പങ്ങള് (വിസ) മലയാളിയുടെ മനസ്സിലേക്ക് എത്തി...പാശ്ചാത്യ ചിന്തകള് അടുക്കളയില് നിന്ന് അരങ്ങത്തേക്ക് കൂട് മാറി...
...ഉന്നതങ്ങളില് എത്തിപ്പിടിക്കാനുള്ള അവന്റെ വൃഗൃത ഇന്ത്യന് സാന്പത്തിക സ്ഥിതിയുടെ മാറ്റു കൂട്ടി.......ഗള്ഫിന്റെ വരവ് അവന്റെ വിദ്യാഭ്യാസ ചിന്തകള്ക്ക് ഒരു വിലങ്ങുതടിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..പ്രത്യാകിച്ച് മലബാര് മുസ്ലിംകള്ക്കിടയില്. കാലം കഴിച്ചു കൂട്ടിയ കാരണവരെ വൃദ്ധ സധനങ്ങളിലേക്ക് പാര്സലയക്കുന്ന യുവത്വത്തിന്റെ മറ്റൊരു മുഖം. അണുകുടുംബങ്ങളുടെ ആധിക്യം മനുഷ്യ ബന്ഡങ്ങളുടെ കെട്ടഴിക്കുന്നു. പൌരാണിക തറവാടിന്റെ പാരന്പര്യത്തെ അണുകുടുംബങ്ങളിലേക്ക് പറിച്ചു നടുന്പോള് നഷ്ടപ്പെടുന്നത് ചാരു കസേരയില് അനന്ത വിഹായസ്സിലേക്ക് കണ്ണും നട്ടിരിക്കുന്ന കാരണവരെ..........ഇന്നില് യുവത്വം പൂമുഖത്ത് തെല്ല് അഹങ്കാരത്തോടെ നിവര്ന്നു നില്ക്കുന്നു.....ചുറ്റുമതില് അവന്റെ അഹങ്കാരത്തിന്റെ ഉച്ചസ്ഥായിയെ ഇല്ലാതാക്കുന്നു.
കുടുംബത്തിന്റെ ഭരണ സിരാകേന്ദ്രം (സ്ത്രി) അവള് പട്ടണത്തിന്റെ വഴിത്താരകളെ ധന്യമാക്കി.... അവളുടെ പര്ദ്ദക്കുള്ളില് മറച്ചിരുന്നത് നഗ്നത മാത്രമായിരുന്നില്ല.....ഒരു സമൂഹത്തിന്റെ വിശ്യാസത്തേയും കൂടിയായിരുന്നു...ഇന്ന് അവള് ഗള്ഫുകാരന്റെ ഭാര്യയാണ് താനെന്ന് നാട്ടുകാരെ വിളിച്ചറിയിക്കുന്നു.........അവളുടെ മൂഡുപടത്തെ മലീനസമാക്കുന്നു.....ജനം അവളെ കാമത്വത്തോടെ നോക്കികാണുന്നു,,,,ഗള്ഫുകാരന്റെ പെണ്ണ് വികാരം തുളിന്പി നില്ക്കുന്ന കാമ പാത്രമാണെന്നാണ് ജന വിചാരം.....മലബാരിലെ മുസ്ലിം പെണ്ണ് കാമത്തെ ഒതുക്കിവെക്കുന്നത് തന്റെ പ്രിയതമന് ആറുമാസത്തിലൊരിക്കല് തിരിച്ചു വരും എന്ന പ്രതീക്ഷയില്….. വര്ഷങ്ങളോളം കുടുംബ ബന്ഡങ്ങളുടെ വേലിക്കെട്ടുകളെ അറുത്തുമാറ്റുമാര് മരുഭൂമിയില് വിയര്പ്പൊഴ്ക്കുന്പോള് അറിയുന്നില്ല തന്റെ ഭാര്യയുടെ സ്വപ്നങ്ങള്.............കാത്തിരിപ്പിന്റെ നാളുകള് എണ്ണിത്തീരുന്പോള് സുഖം തേടി ഒാട്ടോക്കാരന്റെ പിന്നാലെ പോകുന്നത് ഭര്ത്താവ് എന്ന ആണിന്റെ മാത്രം തെറ്റ്......
കല്യാണം കഴിഞ്ഞ് കൊതിതീരും മുന്പേ (ഒരു ആഴ്ച).....പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല.......ഫോണ് തലക്കടിയില് വെച്ച് കിടന്നുറങ്ങുന്ന പാവം....ഒരു മിസ്ഡ് കോളിലൂടെ തന്റെ വികാരത്തെ അടിച്ചമര്ത്തുന്ന പ്രവാസി.......പ്രവാസം ഒരു സ്ത്രീയെ തടവറക്കുള്ളിലാക്കുമോ.....
അമ്മായിഅമ്മ പോര്, നാത്തൂന് പോര്,,,,ഈ രണ്ട് വിഷയങ്ങളുടെ ചര്ച്ച മോഡേണ് പെണ്ണിനെ അപ്രസക്തമാക്കുന്നു......അമ്മായിഅമ്മയുടെ കുശുന്പിനെ തന്റെ കാല്ചുവട്ടിലാക്കുന്ന സാംസ്കാരമാണ് എവിടെയും........അവള്ക്ക് പ്രതികരണ ശേഷി കൈവരുന്നു......നാലു ചുമരുകള്ളില് നിന്ന് പുറത്തുവരുന്പോള്....ഇത് പ്രവാസിയുടെ നന്മയുടെ പര്യായമായി ചൂണ്ടിക്കാണിക്കാമോ..?
അവ്ള് ഒരു അമ്മയാണ്, കുടുംബത്തിന്റെ അത്താണിയാണ്, സ്നേഹത്തിന്റെ പര്യായമാണ്, നിങ്ങള് അടുത്തിരിക്കുന്പോല് അവള് വേദനകളെ മറക്കുന്നു,,,,,നിങ്ങളായിട്ട് അവളെ തടവറക്കുള്ളിലേക്ക് വലിച്ചെറിയരുത്................പ്രവാസം അതിന് ഒരു ഭൂഷണമല്ല..!!!!
.ഗള്ഫ് അവന്റെ കല്യാണ സ്വപ്നങ്ങള്ക്ക് വേഗത കൂട്ടി..................പെണ്ണ് വീട്ടുകാര്ക്ക് നെടുവീര്പ്പിന്റെ തിരിനാളത്തിന് തുടക്കമിട്ടു, സ്ത്രീധന തുകയുടെ നിലവാരം അത്യുന്നതങ്ങളുലെത്തി.......പെണ്ണു കെട്ടാന് വേണ്ടി മാത്രം ഗള്ഫിലേക്ക് പറക്കുന്നവരുടെ എണ്ണം ദിനം പ്രതിപെരുകി....സ്ത്രീധന തുകയുടെ ഏറ്റക്കുറച്ചിലുകള്ക്ക് വിരാമമിടാന് വേണ്ടി ഇറങ്ങിത്തിരിച്ചവര്...........ഏത് താന്തോന്നിക്കും രണ്ട് മാസം ഗള്ഫില് നിന്നാല് 3 ലക്ഷവും, കാറും പിന്നെ.............ഉം കിട്ടും എന്ന ചിന്ത..
പുതിയ കച്ചവട സങ്കല്പങ്ങള് (വിസ) മലയാളിയുടെ മനസ്സിലേക്ക് എത്തി...പാശ്ചാത്യ ചിന്തകള് അടുക്കളയില് നിന്ന് അരങ്ങത്തേക്ക് കൂട് മാറി...
...ഉന്നതങ്ങളില് എത്തിപ്പിടിക്കാനുള്ള അവന്റെ വൃഗൃത ഇന്ത്യന് സാന്പത്തിക സ്ഥിതിയുടെ മാറ്റു കൂട്ടി.......ഗള്ഫിന്റെ വരവ് അവന്റെ വിദ്യാഭ്യാസ ചിന്തകള്ക്ക് ഒരു വിലങ്ങുതടിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു..പ്രത്യാകിച്ച് മലബാര് മുസ്ലിംകള്ക്കിടയില്. കാലം കഴിച്ചു കൂട്ടിയ കാരണവരെ വൃദ്ധ സധനങ്ങളിലേക്ക് പാര്സലയക്കുന്ന യുവത്വത്തിന്റെ മറ്റൊരു മുഖം. അണുകുടുംബങ്ങളുടെ ആധിക്യം മനുഷ്യ ബന്ഡങ്ങളുടെ കെട്ടഴിക്കുന്നു. പൌരാണിക തറവാടിന്റെ പാരന്പര്യത്തെ അണുകുടുംബങ്ങളിലേക്ക് പറിച്ചു നടുന്പോള് നഷ്ടപ്പെടുന്നത് ചാരു കസേരയില് അനന്ത വിഹായസ്സിലേക്ക് കണ്ണും നട്ടിരിക്കുന്ന കാരണവരെ..........ഇന്നില് യുവത്വം പൂമുഖത്ത് തെല്ല് അഹങ്കാരത്തോടെ നിവര്ന്നു നില്ക്കുന്നു.....ചുറ്റുമതില് അവന്റെ അഹങ്കാരത്തിന്റെ ഉച്ചസ്ഥായിയെ ഇല്ലാതാക്കുന്നു.
കുടുംബത്തിന്റെ ഭരണ സിരാകേന്ദ്രം (സ്ത്രി) അവള് പട്ടണത്തിന്റെ വഴിത്താരകളെ ധന്യമാക്കി.... അവളുടെ പര്ദ്ദക്കുള്ളില് മറച്ചിരുന്നത് നഗ്നത മാത്രമായിരുന്നില്ല.....ഒരു സമൂഹത്തിന്റെ വിശ്യാസത്തേയും കൂടിയായിരുന്നു...ഇന്ന് അവള് ഗള്ഫുകാരന്റെ ഭാര്യയാണ് താനെന്ന് നാട്ടുകാരെ വിളിച്ചറിയിക്കുന്നു.........അവളുടെ മൂഡുപടത്തെ മലീനസമാക്കുന്നു.....ജനം അവളെ കാമത്വത്തോടെ നോക്കികാണുന്നു,,,,ഗള്ഫുകാരന്റെ പെണ്ണ് വികാരം തുളിന്പി നില്ക്കുന്ന കാമ പാത്രമാണെന്നാണ് ജന വിചാരം.....മലബാരിലെ മുസ്ലിം പെണ്ണ് കാമത്തെ ഒതുക്കിവെക്കുന്നത് തന്റെ പ്രിയതമന് ആറുമാസത്തിലൊരിക്കല് തിരിച്ചു വരും എന്ന പ്രതീക്ഷയില്….. വര്ഷങ്ങളോളം കുടുംബ ബന്ഡങ്ങളുടെ വേലിക്കെട്ടുകളെ അറുത്തുമാറ്റുമാര് മരുഭൂമിയില് വിയര്പ്പൊഴ്ക്കുന്പോള് അറിയുന്നില്ല തന്റെ ഭാര്യയുടെ സ്വപ്നങ്ങള്.............കാത്തിരിപ്പിന്റെ നാളുകള് എണ്ണിത്തീരുന്പോള് സുഖം തേടി ഒാട്ടോക്കാരന്റെ പിന്നാലെ പോകുന്നത് ഭര്ത്താവ് എന്ന ആണിന്റെ മാത്രം തെറ്റ്......
കല്യാണം കഴിഞ്ഞ് കൊതിതീരും മുന്പേ (ഒരു ആഴ്ച).....പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല.......ഫോണ് തലക്കടിയില് വെച്ച് കിടന്നുറങ്ങുന്ന പാവം....ഒരു മിസ്ഡ് കോളിലൂടെ തന്റെ വികാരത്തെ അടിച്ചമര്ത്തുന്ന പ്രവാസി.......പ്രവാസം ഒരു സ്ത്രീയെ തടവറക്കുള്ളിലാക്കുമോ.....
അമ്മായിഅമ്മ പോര്, നാത്തൂന് പോര്,,,,ഈ രണ്ട് വിഷയങ്ങളുടെ ചര്ച്ച മോഡേണ് പെണ്ണിനെ അപ്രസക്തമാക്കുന്നു......അമ്മായിഅമ്മയുടെ കുശുന്പിനെ തന്റെ കാല്ചുവട്ടിലാക്കുന്ന സാംസ്കാരമാണ് എവിടെയും........അവള്ക്ക് പ്രതികരണ ശേഷി കൈവരുന്നു......നാലു ചുമരുകള്ളില് നിന്ന് പുറത്തുവരുന്പോള്....ഇത് പ്രവാസിയുടെ നന്മയുടെ പര്യായമായി ചൂണ്ടിക്കാണിക്കാമോ..?
അവ്ള് ഒരു അമ്മയാണ്, കുടുംബത്തിന്റെ അത്താണിയാണ്, സ്നേഹത്തിന്റെ പര്യായമാണ്, നിങ്ങള് അടുത്തിരിക്കുന്പോല് അവള് വേദനകളെ മറക്കുന്നു,,,,,നിങ്ങളായിട്ട് അവളെ തടവറക്കുള്ളിലേക്ക് വലിച്ചെറിയരുത്................പ്രവാസം അതിന് ഒരു ഭൂഷണമല്ല..!!!!
ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012
കണ്ണേ......കണ്ണടയിലേക്ക് മടങ്ങുക
Labels:
കവിത
ജനിക്കുന്നു നീ ഞാനില്ലാതെ
വിളിക്കുന്നു നീ നിന്മിഴികളടയുന്പോള്
കാണുന്നു നീ എന്നും മിഴികളുരുന്പോള്
കാണാത്ത എന്നെ കവരുന്നു നീ
കാണുന്ന നീ പറയുന്ന നിമിഷം
ഈ സുന്ദര ലോകം എത്ര സുന്ദരം
മാറുന്ന ഫേഷനില് കാണുന്നു ഞാന്
വെറുക്കുന്നു ചിലര് എന് ചലനങ്ങളൊക്കെയും
സൌന്ദര്യമേ എന്റെ പേരാണ് നിന്കണ്കളില്
പല മോഡലില് പല രൂപത്തിലായ്
കുതിക്കുന്ന ശാസ്ത്രത്തില് വെടിയുന്നുവോ നീ
വരുന്ന നാളില് കാണുമോ നിന്നെ
മരിക്കാത്ത എന്നെ വെറുക്കെല്ലേ നീ
ഒാര്ക്കുന്നു നീ ഗാന്ഡിത്തലയിലൂടെയും.
അണിയുന്നു നീ വൃദ്ധനായിടും കാലം
പോകില്ല ഞാന് നിന്നെ വിട്ട് പോകില്ല ഞാന്
ശനിയാഴ്‌ച, സെപ്റ്റംബർ 22, 2012
Innocense of You Tube
Labels:
ലേഖനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)














































